Wednesday, July 20, 2016

   ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തിയതിനു രാഹുല്‍ഗാന്ധി മാപ്പ് പറഞ്ഞില്ലെക്കില്‍ വിചാരണ നേരിടണം എന്ന സുപ്രിംകോടതി നിരീക്ഷണം കൌതുകകരമായി.ഗാന്ധിജിയെ കൊലപെടുത്തിയത്തിനു ആര്‍.എസ്.എസിനെ വിമര്‍ശിച്ച  രാഹുലിന്‍റെ പ്രസംഗത്തിനെതിരായാണ് കോടതിയുടെ പരാമര്‍ശം.
                                                                                                                                                  നാഥുറാം ഗോഡ്സെ ആണ് ഗാന്ധിജിയെ വധിച്ചത് എന്നകാര്യത്തില്‍ സുപ്രീംകോടതിക്ക് സംശയമില്ല. ഗോഡ്സെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു എന്ന് ഹൈകോടതി  വിധിയിലുണ്ടേന്നു സുപ്രീംകോടതി വിശദികരിച്ചിട്ടുണ്ട്.പക്ഷേ ഒരു സംഘടനയെ മൊത്തത്തില്‍ കുറ്റപ്പെടുത്താന്‍ അത് മാത്രം പോരപോലും!
                                                                                                                                          ഗാന്ധിജിയെ ഗോഡ്സെ കൊലപെടുത്തി എന്ന് പറയുന്നതും ആര്‍.എസ്.എസ് കൊലപെടുത്തി എന്ന് പറയുന്നതും രണ്ടാനെന്നാണ് കോടതി ഭാഷ്യം.               ഇനിയിപ്പോള്‍ ചാവേറുകളായി മനുഷ്യരെ കൊന്നുതള്ളുന്ന IS ഭീകരര്‍ക്കും   സുപ്രീംകോടതിയെ സമീപിക്കാവുന്നതാണ്.ഭീകരവാദികള്‍ എന്ന നാണക്കേട്‌ മാറികിട്ടും.ചാവേറുകളായ ഏതെങ്ക്കിലും IS ഭീകരവദികള്‍ നടത്തുന്ന ഭീകരാക്രമനത്തിനു ആ സംഘടന എന്ത് പിഴച്ചു.കൊള്ളാം തരക്കേടില്ലാത്ത കോടതി തന്നെ സുപ്രീംകോടതി.....?                                                                                                                    

Tuesday, July 12, 2016

ജെ.എന്‍.യു. അതിന്റെ രാഷ്ട്രീയ കടമ നിറവേറ്റുന്നു 

ഡോ. കെ.എന്‍.പണിക്കര്‍/മഹേഷ് കക്കത്ത് 
ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെക്കാലം ജെ.എന്‍.യു.വില്‍ അദ്ധ്യാപകനായിരുന്ന പ്രമുഖ ചരിത്രകാരന്‍ ഡോ. കെ.എന്‍.പണിക്കരുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്...
അനീതിക്കെതിരെ കലഹിച്ച വിദ്യാര്‍ത്ഥികളെ  രാജ്യദ്രോഹത്തില്‍ വാള്‍മുനയില്‍ കുത്തിനിര്‍ത്തി പീഢിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ രാജ്യത്താകെ വലിയ പ്രതിഷേധങ്ങളാണ് വളര്‍ന്നുവന്നത്. ജനാധിപത്യത്തിന്റെ ഗരിമയെ മാനിക്കാത്ത നരേന്ദ്രമോഡി സര്‍ക്കാരിനെതിരെ നോം ചോസ്‌കി മുതല്‍ ആംസ്റ്റി ഇന്റര്‍നാഷണല്‍ വരെ രംഗത്തുവന്നിരുന്നു. ജെ.എന്‍.യു.വില്‍ നടന്ന  വിദ്യാര്‍ത്ഥിസമരത്തിന് കേംബ്രിഡ്ജ്, ഹാര്‍വാഡ് ഉള്‍പ്പെടെയുള്ള ഉന്നത സര്‍വ്വകലാശാലകളിലെ 455 അദ്ധ്യാപകരാണ് പിന്തുണ അറിയിച്ചത്. രാജ്യത്തെ ഒട്ടേറെ പ്രമുഖ വ്യക്തികള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയുണ്ടായി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ അദ്ധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ആവേശപൂര്‍വ്വമാണ് സമരത്തിന് ഒപ്പം ചേര്‍ന്നത്. രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി ജയിലിലടച്ച ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലങ്ങോളം വിദ്യാര്‍ത്ഥികളും യുവജനങ്ങളും തെരുവിലിറങ്ങി. 
മുപ്പത് വര്‍ഷക്കാലം ജെ.എന്‍.യുവിലെ അദ്ധ്യാപകനായിരുന്ന പ്രമുഖ ചരിത്രകാരന്‍ ഡോ. കെ.എന്‍.പണിക്കര്‍ തന്റെ ജെ.എന്‍.യു. അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ അവിടെ നടന്ന സമരങ്ങളെക്കുറിച്ച് സംസാരിക്കുന്നു...
? ജെ.എന്‍.യു. സ്ഥാപിക്കുന്നതിന്റെ ചരിത്ര പശ്ചാത്തലം എന്തായിരുന്നു? 
ഇന്ത്യയില്‍ ഒരു ദേശീയ സര്‍വ്വകലാശാല (ചമശേീിമഹ ഡിശ്‌ലൃശെ്യേ) എന്ന ആവശ്യമാണ് ജെ.എന്‍.യു. രൂപീകരണത്തിന് കാരണമായത്. അത്തരം ഒരാവശ്യം മുന്നോട്ട് വച്ചത് അന്നത്തെ ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്നു. നെഹ്‌റുവിന്റെ പേരിലുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രം എന്നതായിരുന്നു ലക്ഷ്യം. മറ്റൊരു വശം കൂടി ഉണ്ട്. വിദേശ സര്‍വ്വകലാശാലകള്‍ ഇന്ത്യയില്‍ സ്ഥാപിക്കണമെന്നുള്ള ആശയം ശക്തമായി ഉയര്‍ന്നുവന്ന കാലമായിരുന്നു അത്. അതിനൊരു മറുമരുന്ന് എന്ന നിലയില്‍ കൂടി ആയിരിക്കണം ജെ.എന്‍.യു. സ്ഥാപിക്കപ്പെട്ടത്. ഈ സര്‍വ്വകലാശാലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ബില്ലിന്റെ ചര്‍ച്ച പാര്‍ലമെന്റില്‍ നടന്നപ്പോള്‍ എങ്ങനെയായിരിക്കണം സര്‍വ്വകലാശാല രൂപപ്പെടുത്തേണ്ടത് എന്ന കാര്യം വളരെ പ്രാധാന്യത്തോടെ പരിഗണിച്ചിരുന്നു. അവിടെ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ പ്രധാന കാര്യം നെഹ്‌റുവിന്റെ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാവണം പാഠ്യപദ്ധതിയും പുതിയ സര്‍വ്വകലാശാലയും എന്നതായിരുന്നു. അങ്ങനെ 1969 ല്‍ ജെ.എന്‍.യു. നിലവില്‍ വന്നു. 
? ഇന്ത്യയിലെ മറ്റ് സര്‍വ്വകലാശാലകളില്‍ നിന്നും ജെ.എന്‍.യുവിന്റെ വ്യത്യസ്തത വ്യക്തമാക്കാമോ? 
ഘടനയില്‍, പാഠ്യപദ്ധതയില്‍, പഠനരീതിയില്‍ ഒക്കെ വ്യത്യസ്തമായിരുന്നു. ലോകനിലവാരമുള്ള  പല സര്‍വ്വകലാശാലകളുടെയും രീതികള്‍, ഉദാഹരണത്തിന് കാംബ്രിഡ്ജ്, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെയുള്ള നല്ലവശങ്ങള്‍ ഉള്‍ക്കൊണ്ടും നമ്മുടെ നാടിന്റെ പാരമ്പര്യത്തില്‍ നിന്നുംകൊണ്ടുള്ള ഒരു ആധുനിക സര്‍വ്വകലാശാല എന്നതാണ് ജെ.എന്‍.യു.വിന്റെ പ്രത്യേകത. അടിസ്ഥാനപരമായ വ്യത്യാസം ഇതിന്റെ ഘടനയില്‍ കാണാം. ജെ.എന്‍.യു.വിന്റെ ഘടന ക്രമീകരിച്ചിരിക്കുന്നത് വിവിധ സ്‌കൂളുകളും സെന്ററുകളും എന്ന രീതിയിലാണ്. ഇവിടെ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നു. അറിവിന്റെ മണ്ഡലത്തില്‍ പ്രത്യേക സ്‌കൂളുകള്‍. അതിനു പുറമെ സെന്ററുകള്‍. ഇവ തമ്മില്‍ ഇന്റര്‍ഡിനിപ്ലിനറി ആയിട്ടുള്ള ബന്ധമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇന്റര്‍ഡിസിപ്ലിനറി ആയിട്ടുള്ള ഗവേഷണത്തിനും പഠനത്തിനും ആവശ്യമായിട്ടുള്ള സ്ട്രക്ച്ചര്‍ ഉണ്ടാക്കുക എന്നതാണ്. അവിടുത്തെ അക്കാഡമിക് സ്ട്രക്ച്ചര്‍ ഒരു വിഷയം പഠിക്കുന്ന വിദ്യാര്‍ത്ഥി മറ്റ് വിഷയങ്ങള്‍ കൂടി പഠിക്കാന്‍ പറ്റുന്ന സാഹചര്യത്തിലാണ്. ഉദാഹരണത്തിന് ചരിത്രം പഠിക്കുന്നവര്‍ക്ക് സോഷ്യോളജിയും പഠിക്കാം, ഇക്കണോമിക്‌സും പഠിക്കാം. ഒരു വിദ്യാര്‍ത്ഥി പഠിച്ചുവരുമ്പോള്‍ മറ്റ് വിഷയങ്ങളിലും അറിവുണ്ടാകുന്നു. ഈ രീതി അക്കാലത്ത് പുതിയതായിരുന്നു. മറ്റൊന്ന് അതിന്റെ ജനാധിപത്യ സ്വഭാവമാണ്. തീരുമാനം എടുക്കുന്നത് ജനാധിപത്യരീതിയിലാണ്. താഴേ തട്ടില്‍ ഓരോ സെന്ററിലും സ്റ്റുഡന്റ് - ടീച്ചര്‍ കമ്മിറ്റികള്‍ ഉണ്ട്. പരീക്ഷ ഒഴികെ പ്രധാനപ്പെട്ട വിഷയങ്ങളെല്ലാം അവര്‍ വിദ്യാര്‍ത്ഥികളുമായി ഷെയര്‍ ചെയ്യുന്നു. അധ്യാപകരുടെ യോഗം ആഴ്ചയില്‍ ഒരു ദിവസം സെന്ററുകളില്‍ ചേരുന്നു. പ്രശ്‌നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുകയും പരിഹാരം കാണുകയും ചെയ്യുന്നു. സ്‌കൂളുകളില്‍ ഡീനിന്റെ നേതൃത്വത്തില്‍ മാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് വിവിധ തീരുമാനങ്ങള്‍ എടുക്കുന്നു. താഴെനിന്ന് മുകളില്‍ വരെ അല്ലെങ്കില്‍ മുകളില്‍ നിന്ന് തുടങ്ങി താഴെ വരെ തികച്ചും ജനാധിപത്യ രീതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നു. 
ജെ.എന്‍.യു.വില്‍ ഇടത് ആശയങ്ങള്‍ക്ക് മുന്‍കൈ ലഭിച്ചുകൊണ്ടിരുന്നതിന് പ്രത്യേകമായ കാരണം ഉണ്ടോ? 
സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് പിന്നോക്ക വിഭാഗങ്ങള്‍ക്കും പിന്നോക്ക പ്രദേശങ്ങള്‍ക്കും പ്രത്യേക പരിഗണന ഉണ്ട്. ആ പരിഗണനയുടെ അടിസ്ഥാനത്തില്‍ ഒരുപാട് റൂറല്‍ ഏരിയകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവിടെ എത്തിയിരുന്നു. അവര്‍ക്കൊക്കെ വലിയ കാഴ്ചപ്പാടായിരുന്നു. ഒരു പുതിയ അനുഭവം ആയിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക്. അവര്‍ സ്വാഭാവികമായും അവരുടെ അനുഭവങ്ങള്‍ സര്‍വ്വകലാശാലയിലേക്ക് കൊണ്ടുവന്നു. അതാണ് ഒരു കാരണമെന്ന് എനിക്കു തോന്നുന്നു. രണ്ടാമതായി ജെ.എന്‍.യു.വിന്റെ ആദ്യകാലം മുതലുള്ള ഭരണാധികാരികള്‍ ലെഫ്റ്റ് ഓഫ് ദി സെന്റര്‍ (ഘലള േീഴ വേല രലിൃേല)കാഴ്ച്ചപ്പാട് ഉള്ളവരായിരുന്നു. നെഹ്‌റുവിന്റെ ഒക്കെ സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാട് ഉള്ളവരായിരുന്നു. ആദ്യത്തെ വൈസ്ചാന്‍സലര്‍ ജി.പാര്‍ത്ഥസാരഥി തൊട്ട് ഇത് കാണാന്‍ കഴിയും. വിവിധ സ്‌കൂളുകളിലേക്ക് അധ്യാപകരെ കണ്ടെത്തിയതിലും ആദ്യകാലത്ത് ഇത് ഉണ്ടായിരുന്നു. അദ്ദേഹം കൊണ്ടുവന്ന അദ്ധ്യാപകരില്‍ അധികം പേരും ഇടതുപക്ഷചിന്താഗതിക്കാരായിരുന്നു. ഇങ്ങനെ നേതൃനിരയില്‍ ഉണ്ടായിരുന്നവരുടെ കഴിവും കാഴ്ച്ചപ്പാടുമാണ് ജെ.എന്‍.യുവിന്റെ ഇന്നത്തെ നിലയ്ക്കുള്ള വളര്‍ച്ചയ്ക്ക് അടിത്തറ പാകിയത്. അവിടെ പഠിക്കാന്‍ വന്ന വിദ്യാര്‍ത്ഥികള്‍ക്കും പഠിപ്പിക്കാന്‍ വന്ന അദ്ധ്യാപകര്‍ക്കും നല്ല സെന്‍സിബിലിറ്റി ഉണ്ടായിരുന്നു. അതുകൊണ്ട് ഏതെങ്കിലും പാര്‍ട്ടി എന്ന് അര്‍ത്ഥമാക്കരുത്. വളരെ ബ്രോഡായിട്ടുള്ള ലിബറല്‍, സെക്കുലര്‍, ലെഫ്റ്റ് ഈ മൂന്ന് ധാരയും തുടക്കം മുതല്‍ ജെ.എന്‍.യുവില്‍ ഉണ്ടായിരുന്നു.  കമ്മ്യൂണല്‍ധാര ഒട്ടും ഉണ്ടായിരുന്നില്ലെന്ന് എടുത്തു പറയാന്‍ ആഗ്രഹിക്കുന്നു. അവിടുത്തെ കോഴ്‌സ് ഡിസൈന്‍ ചെയ്യുന്നതില്‍ പോലും പ്രത്യേകത ഉണ്ടായിരുന്നു. അവിടെ പഠിച്ച ഓരോ വിദ്യാര്‍ത്ഥിക്കും ആന്റി കൊളോണിയല്‍ കാഴ്ച്ചപ്പാട് ഉണ്ടാവാതിരിക്കില്ല. അതാണ് അതിന്റെ താത്വികവശം. മതേതര - ജനാധിപത്യ കാഴ്ച്ചപ്പാടുകള്‍ ഉള്ളവയായിരുന്നു കോഴ്‌സുകള്‍. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ഉദാഹരണത്തിന് ചരിത്രം പഠിപ്പിക്കുന്നത് വ്യവസ്ഥാപിതമായ രീതിയില്‍ അല്ല എന്നതായിരുന്നു വിമര്‍ശനം. ജെ.എന്‍.യു. വിദ്യാര്‍ത്ഥികളോട് ശിവജി ജനിച്ചതെന്നെന്ന് ചോദിച്ചാല്‍ അറിയില്ല. ഔറംഗസീബ് മരിച്ചതെന്നെന്ന് ചോദിച്ചാല്‍ അറിയില്ല. അതൊക്കെ അവിടെ പഠിപ്പിച്ചിട്ടില്ല, വാസ്തവമാണ്. ഫ്യൂഡലിസത്തില്‍ നിന്ന് കാപ്പിറ്റലിസത്തിലേക്ക് ഈ നാട് എങ്ങനെ എത്തി, എങ്ങനെ ഏഷ്യന്‍ സൊസൈറ്റി ഫ്യൂഡലിസത്തിലേക്ക് വന്നു., അങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ പഠിപ്പിക്കാനായിരുന്നു ജെ.എന്‍.യു. ശ്രമിച്ചത്. അവിടത്തെ ഈ ഒരു പഠനരീതികൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സാര്‍വദേശീയ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നു. ഇതൊക്കെ ഇടതുപക്ഷ ചിന്തയുടെ കേന്ദ്രമായി ജെ.എന്‍.യു. മാറുന്നതിന് കാരണമായിട്ടുണ്ട്. മറ്റൊന്ന് അധ്യാപകര്‍ എന്ത് പറഞ്ഞു എന്നുള്ളത് അവസാനവാക്കല്ല. വിദ്യാര്‍ത്ഥികള്‍ പഠിക്കുക, സ്വയം കണ്ടെത്തി പഠിക്കുക എന്ന രീതിയാണുള്ളത്. ഇതൊക്കെ അവിടുത്തെ അക്കാഡമിക് സ്വഭാവത്തെ മാറ്റി. അതുകൊണ്ട് തന്നെ ജെ.എന്‍.യു.വില്‍ അഡ്മിഷന്‍ കിട്ടാന്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിച്ചിരുന്നു. ഏറ്റവും മിടുക്കന്‍മാരായ വിദ്യാര്‍ത്ഥികളായിരുന്നു ജെ.എന്‍.യുവില്‍ പ്രവേശനം നേടിയിരുന്നത്. ഞാന്‍ ഒരു അനുഭവം പറയാം. ആദ്യത്തെ ഹിസ്റ്ററി സെന്ററില്‍ 40 സീറ്റാണ് ഉണ്ടായിരുന്നത്. ഇതിലേക്ക് പ്രവേശനം നേടാന്‍ ഏകദേശം മൂവായിരത്തോളം പേരാണ് അപേക്ഷിച്ചത്. ഇവരില്‍ നിന്നും മിടുക്കരായ 40 പേരെയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. ജെ.എന്‍.യു.വില്‍ പഠിച്ചവരൊക്കെ ഇന്ന് ലോകത്തിന്റെ വിവിധ മേഖലകളില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. 
? ജെ.എന്‍.യു.വില്‍ ഈയടുത്തകാലത്ത് നടന്ന സംഭവങ്ങളെ എങ്ങനെ കാണുന്നു? 
ഭരണകൂടത്തിന്റെ തെറ്റായ ഇടപെടലിന് എതിരായി ജെ.എന്‍.യു.വിന്റെ പാരമ്പര്യത്തിന് അനുസരിച്ചുള്ള പ്രതികരണമാണ് ഉണ്ടായത്. മതേതര- ഇടതുപക്ഷ ആശയങ്ങള്‍ക്ക് മുന്‍കൈയ്യുള്ള ജെ.എന്‍.യു.വിനെ അവസാനിപ്പിക്കുക എന്ന അജണ്ടയാണ് സംഘപരിവാര്‍ നടപ്പിലാക്കുന്നത്. ഇത്  അടുത്തകാലത്ത് തുടങ്ങിയതല്ല. തുടക്കം മുതല്‍ പലതരത്തില്‍ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട. ജെ.എന്‍.യു. അടച്ചുപൂട്ടണമെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അതുതന്നെയാണ് ആര്‍.എസ്.എസും പറഞ്ഞുകൊണ്ടിരിക്കുന്നത്. കാമ്പസിനെ 'രാക്ഷസവല്‍ക്കരിക്കുക' എന്നതാണ് അവരുടെ ലക്ഷ്യം. ഒരു തരത്തിലുള്ള സാമൂഹ്യമര്യാദകള്‍ പാലിക്കാത്ത വിദ്യാര്‍ത്ഥികളാണ്, ഭീകരന്‍മാരുടെയും തീവ്രവാദികളുടെയും താവളമാണ് എന്നൊക്കെ ആണ് ആരോപണങ്ങള്‍. ഇപ്പോള്‍ രാജ്യദ്രോഹികളുടെ കേന്ദ്രമാണ് ജെ.എന്‍.യു. എന്ന് പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചരണങ്ങളുടെ അവസാനത്തെ ഇരയാണ്. ജെ.എന്‍.യു. വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍. ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ആരോപണങ്ങള്‍ മുഴുവന്‍  കെട്ടിച്ചമച്ചതാണെന്ന് വ്യക്തായല്ലോ. അവിടെ വധശിക്ഷക്കെതിരെ ചര്‍ച്ച സംഘടിപ്പിച്ചത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. പിന്നെ ഒരു നല്ല കാര്യം അവിടെ സംഭവിച്ചതായി ഞാന്‍ കരുതുന്നു. ദേശദ്രോഹം എന്താണെന്ന് ഇപ്പോള്‍ രാജ്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ദേശദ്രോഹികള്‍, ദേശീയത എന്ന വിഷയം സജീവചര്‍ച്ചയ്ക്ക് വന്നു എന്നത് ഒരു പ്രധാനപ്പെട്ട കാര്യമായി ഞാന്‍ കാണുന്നു. ഇത് ജെ.എന്‍.യു.വില്‍ നടന്ന സമരത്തിന്റെ പ്രധാനപ്പെട്ട ഗുണമാണ്. ആധുനികലോകത്ത് ദേശദ്രോഹക്കുറ്റത്തെ കുറിച്ചുതന്നെ വ്യാപകമായ നിലയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. മറ്റൊന്ന് സര്‍വ്വകലാശാലയില്‍ സ്വാഭാവികമായും ഉണ്ടാവേണ്ട സ്വതന്ത്രമായ ഇടം, ആശയങ്ങള്‍ സംവദിക്കപ്പെടാനുള്ള ഇടം, അത് പ്രധാനമാണ്. നമുക്കത് നഷ്ടപ്പെട്ടുകൂടാ. അത്തരം സംവാദത്തില്‍ കൂടിയാണ് കുട്ടികള്‍ പലതും പഠിക്കുന്നത്. ക്ലാസ് മുറികളിലല്ല ക്ലാസിന് പുറത്താണ് നല്ല പഠനം നടക്കുന്നത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ജെ.എന്‍.യു. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ആഫ്റ്റര്‍ ഡിന്നര്‍ടോക്കാണ് (അളലേൃ റശിിലൃ േമേഹസ). രാത്രി ഭക്ഷണത്തിനുശേഷം മെസ്സിലെ ഡൈനിംഗ് ഹാളില്‍  വിദ്യാര്‍ത്ഥിസംഘടനകള്‍ മീറ്റിംഗ് വിളിച്ചുകൂട്ടുന്നു.  ഏതെങ്കിലും വിഷയത്തെ അധികരിച്ചുള്ള ചര്‍ച്ച - പ്രസംഗം. എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും ചര്‍ച്ച കേള്‍ക്കാന്‍ വരുന്നു. അവിടത്തെ അധ്യാപകരോ പുറത്തുനിന്നുള്ളവരോ അതില്‍ പങ്കെടുക്കുന്നു. അധ്യാപകര്‍ നിശ്ചയിക്കപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കുകയും തുടര്‍ന്ന് ചര്‍ച്ച നടക്കുകയും ചെയ്യുന്നു. രാത്രി ഒരു മണി, രണ്ടു മണിവരെ ഈ ചര്‍ച്ച നീളുന്നു. ഒരു ഓപ്പണ്‍ ഡിബേറ്റണ്. ഞാന്‍ നിരവധി തവണ ഇതില്‍ പങ്കെടുത്തിട്ടുണ്ട്. അത് ജെ.എന്‍.യു.വിന്റെ മാത്രം ഒരു പ്രത്യേകതയാണ്. 
അവിടെ ഉണ്ടായ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത് വളരെ വ്യത്യസ്തമായ രീതിയിലാണ്. സമാധാനപരമായ പ്രക്ഷോഭമാണ് നടന്നത്. ദേശീയതയെക്കുറിച്ച് ഓരോ വൈകുന്നേരവും ചര്‍ച്ച ചെയ്തുകൊണ്ടാണ് സമരം മുന്നോട്ട് നീങ്ങിയത്. ജെ.എന്‍.യുവിന്റെ രാഷ്ട്രീയ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച കാഴ്ചയാണ് നാം ഇവിടെ കണ്ടത്. ജെ.എന്‍.യുവിന്റെ ചരിത്രത്തില്‍ ഇതുവരെ ബലപ്രയോഗം നടന്നിട്ടില്ല. 1975 -ല്‍ അടിയന്തിരാവസ്ഥ കാലത്താണ് വി.സി.യെ ഘരോവ ചെയ്തപ്പോള്‍ ക്യാമ്പസില്‍ പോലീസ് കയറിയത്. എല്ലാ അഭിപ്രായങ്ങളും ചര്‍ച്ചയിലൂടെയാണ് പരിഹരിക്കപ്പെടാറുള്ളത്. ആ പാരമ്പര്യം നിലനിര്‍ത്തണം. ഹൈദരാബാദ്, ജെ.എന്‍.യു. സംഭവങ്ങളില്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ കാണാന്‍ കഴിയും. ഇത് പാടില്ല. ഇങ്ങനെ സംഭവിച്ചാല്‍ സര്‍വ്വകലാശാലകളുടെ സ്വയം ഭരണം അവസാനിക്കും. അപ്പോള്‍ പുതിയ അന്വേഷണത്തിന് വഴിമുടക്കമുണ്ടാവും. അത് അപകടകരമാണ് അതാണ് ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പറയാനുള്ളത്. 
? ജെ.എന്‍.യുവിനെ മാവോയിസ്റ്റുകളുടെയും തീവ്രവാദികളുടെയും ദേശദ്രോഹികളുടെയും കേന്ദ്രമാണെന്ന് പ്രചരിപ്പിക്കുന്നതിനെക്കുറിച്ച്? 
ജെ.എന്‍.യുവിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വിമര്‍ശനം അത് കമ്മ്യൂണിസ്റ്റുകാരുടെ കോട്ടയാണെന്നാണ്. തികച്ചും തെറ്റായ കാര്യമാണിത്. ഞാന്‍ അവിടെ പഠിപ്പിച്ച 30 വര്‍ഷത്തിനിടയില്‍ അധ്യാപകരുടെ എണ്ണമെടുത്താല്‍ പത്ത് ശതമാനം പേര്‍ പോലും ഇടതുപക്ഷക്കാരായവര്‍  ഉണ്ടായിരുന്നില്ല. എല്ലാ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ സംവദിക്കുന്നവരും അവിടെ ഉണ്ടായിരുന്നു. ഞാന്‍ ഏറെക്കാലം ഡീന്‍ ആയിരുന്ന ഹിസ്റ്റോറിക്കല്‍ സ്റ്റഡീസെന്ററില്‍  ഒരു കാലത്തും മൂന്നുപേരില്‍ കൂടുതല്‍ മാര്‍ക്‌സിയന്‍ ചിന്താഗതിക്കാര്‍ ഉണ്ടായിട്ടില്ല. പക്ഷേ ഒന്നുണ്ട് അധ്യാപകരില്‍ മുഴുവന്‍ പേരും എന്ന് പറയാം - അവരുടെയൊക്കെ കോമണ്‍ ആശയം - മതേതരത്വം ആയിരുന്നു. അവര്‍ക്കൊന്നും കമ്മ്യൂണല്‍ ചിന്ത ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികളിലും ഭൂരിപക്ഷം ഇടതുപക്ഷക്കാരല്ല. സ്റ്റുഡന്റ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പക്ഷേ വിജയം പലപ്പോഴും ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനകള്‍ക്കായിരുന്നു. അത് ആ കാമ്പസ് മുന്നോട്ട് വെക്കുന്ന പുരോഗമന ചിന്തയുടെ ഗുണമാണ്. മാവോയിസ്റ്റ്, നക്‌സലൈറ്റ്, മാര്‍ക്‌സിസ്റ്റ് എന്നൊക്കെ വിമര്‍ശനം ഉണ്ടാക്കുന്നവര്‍ കാണേണ്ടത് അവിടെ വലിയ ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പ് ഉണ്ടായിരുന്നു എന്നതാണ്. ടോക്‌സിസ്റ്റുകള്‍ ഉണ്ടായിരുന്നു. നെഹ്‌റുവിന്റെ വലിയ ആരാധാകര്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. സോഷ്യലിസ്റ്റ് ധാരയിലുള്ളവരും കുറവായിരുന്നില്ല. പക്ഷേ പലരും പലപ്പോഴും നടത്തിയ വിമര്‍ശനം ഇടതുപക്ഷത്തിന്റെ ആധിപത്യമാണ് ജെ.എന്‍.യു.വില്‍ എന്നാണ്. 
? ജെ.എന്‍.യുവിലെ അധ്യാപകന്‍ എന്ന നിലയില്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്ന കാമ്പസ് അനുഭവം? 
~ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും പ്രസക്തമെന്ന് തോന്നുന്ന ഒന്ന് രാമജന്മഭൂമി പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ ആ വിഷയത്തില്‍ ജെ.എന്‍.യു. ഇടപെട്ട രീതിയാണ്. ഹിസ്റ്റോറിക്കല്‍  സെന്ററിലെ ചെയര്‍മാന്‍ ആയിരുന്നു അന്ന് ഞാന്‍. വിഷയം ഉയര്‍ന്നു വന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ എന്നെ സമീപിച്ച് പറഞ്ഞു രാമജന്മഭൂമി പ്രശ്‌നം വലിയ ചര്‍ച്ചയാവുകയാണ്. ചരിത്രം പഠിക്കുന്നവര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് അതില്‍ ഇടപെടാന്‍ കഴിയുന്നില്ല. ചരിത്ര വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് കുറേ വിവങ്ങള്‍ വേണം എന്ന്. ഉടനെ മീറ്റിംഗ് വിളിച്ചുകൂട്ടി. അമ്പത് പേരെ പ്രതീക്ഷിച്ചിടത്ത് മറ്റ് സെന്ററുകളില്‍ നിന്നൊക്കെയായി ഇരുന്നൂറ്റിഅമ്പതോളം പേര്‍ വന്നു. ഏതാണ്ട് അയോധ്യയുടെ വസ്തുനിഷ്ഠമായ ചരിത്രം പറഞ്ഞുകൊടുത്തു. തുടര്‍ന്ന് ചര്‍ച്ച നടന്നു.  അവസാനം വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇത് എഴുതി പ്രസിദ്ധീകരിക്കണമെന്ന്. അവിടെ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഒരു ലഘുലേഖ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ഞങ്ങള്‍ പതിനായിരംകോപ്പി വിതരണം ചെയ്തു. വളരെ വേഗത്തില്‍ വിവിധ ഭാഷകളില്‍ അത് വ്യാപാകമായി പ്രചരിപ്പിക്കപ്പെട്ടു. ജനങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നു. ഹിന്ദിയിലൊക്കെ ലക്ഷക്കണക്കിന് കോപ്പികളാണ് അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. പലരും പ്രസിദ്ധീകരണത്തിനുള്ള അവകാശം തേടിവന്നപ്പോള്‍ ഞങ്ങള്‍ പറഞ്ഞു; ഒരനുമതിയും ഇല്ലാതെ പ്രസിദ്ധീകരിക്കാമെന്ന്. ഈ പ്രവര്‍ത്തനം അത് ഞങ്ങളുടെ സെന്ററിനെ വളരെ ശ്രദ്ധേയമാക്കി. അത് വലിയ ഡിബേറ്റായി ഇന്ത്യയില്‍ വളര്‍ന്നു. അതിന്റെ ഭാഗമായി ഞങ്ങള്‍ സഞ്ചരിക്കാത്ത പട്ടണങ്ങള്‍ കുറവാണ് ഇന്ത്യയില്‍. സംഘപരിവാറിന് വലിയ പ്രതിസന്ധി ഈയൊരു ആശയപ്രചരണം കൊണ്ടുണ്ടായി. അതൊക്കെ മറക്കാനാവാത്ത അനുഭവമാണ്. സോദ്ദേശപരമായിട്ടുള്ള (ജൗൃുീലെളൗഹഹ്യ) കാര്യം ചെയ്തു എന്നുള്ള അഭിമാനമാണ് തോന്നിയത്. 

Monday, May 30, 2016

ആതിരപ്പിള്ളി പദ്ധതി നമ്മുക്ക് വേണ്ട........                                                                               പരാജയപ്പെടുന്ന യുദ്ധത്തിന് പടയാളികളെ ആവശ്യമുണ്ട്,എഴുപതുകളുടെ അവസാനം കേരളത്തില്‍ മുഴങ്ങികേട്ട ഒരു പ്രഖ്യാപനമായിരുന്നു ഇത്.സൈലന്റ്വാലിയിലെ അത്യപൂര്‍വമായ നിത്യഹരിതവനങ്ങളെ നശിപ്പിച്ചുകൊണ്ട് 240 മെഗാവാട്ട് വൈദുതി ഉല്പാദിപ്പിക്കാനുള്ള ജലവൈദുത പദ്ധതിതിക്കെതിരെയായിരുന്നു ഈ പ്രഖ്യാപനം. അന്നത്തെ യുദ്ധം ജയിച്ചതിനെകുറിച്ച് ഇന്നും നാം ആവേശത്തോടെയാണ് ഓര്‍ക്കുന്നത്.ഇന്ന്‍ സൈലന്റ്വാലി നമ്മുടെ അഭിമാനമാണ്. ജയിക്കാനുള്ള യുദ്ധത്തിന് -ആതിരപ്പിള്ളി പദ്ധതിക്കെതിരായ യുദ്ധത്തിന്പടയാളികളെ ആവശ്യമുള്ള സന്ദര്‍ഭമാണിത്.163 മെഗാവാട്ട് വൈദുതി ഉല്പാദിപ്പിക്കാനുള്ള വന്‍പദ്ധതിയുമായി ഏറെക്കലമായി ആതിരിപ്പിള്ളിക്കുചുറ്റും പമ്മിനടന്നവര്‍ തല പുറത്തിട്ട് കളി തുടങ്ങിയിരിക്കുന്നു.കേരളത്തിന്‍റെ വൈദുതി പ്രതിസന്ധി പരിഹരിക്കാനുള്ള ഒറ്റമൂലിയെന്നും,സോളാര്‍ പദ്ധതിയേക്കാളും പരിസ്ഥിതി നാശം കുറഞ്ഞ പദ്ധതിയെന്നും ആരൊക്കെയോ വിളിച്ച് പറയുന്നുണ്ട്................................... കാലാവസ്ഥ വ്യേതിയാനവും പശ്ചിമഘട്ടം നേരിടുന്ന വെല്ലുവിളിയും ഇനിയും പാഠമാവാത്തവര്‍ പ്രദേശവസികളുടെയും പരിസ്ഥിതി സ്നേഹികളുടെയും എതിര്‍പ്പിനെ തള്ളിക്കളഞ്ഞുകൊണ്ടാണ് വീണ്ടും രംഗത്തുവന്നിരിക്കുന്നത്. ആതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന വൈദുതി മന്ത്രിയുടെ പ്രഖ്യാപനം പ്രധിഷേധാര്‍ഹമാണ്.പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന ചെറിയ പദ്ധതികള്‍ പോലും നിരുല്‍സാഹപ്പെടുത്തേണ്ട കാലത്ത് 104 ഹെക്ടര്‍ വനഭൂമിയും ജൈവവൈവിധ്യവും നശിപ്പിച്ച് ഒരു ജലവൈദുത പദ്ധതി വേണ്ട എന്ന പ്രഖ്യാപനമാണ് കേരളം നടത്തേണ്ടത്‌.വൈദുതി പ്രതിസന്ധി പരിഹരിക്കാനുള്ള ബദല്‍ മാര്‍ഗ്ഗങ്ങലാണ്തേടേണ്ടത്.സംസ്ഥാന സര്‍ക്കാര്‍ ഇതിന് മുന്‍കൈയെടുക്കണം . ഈ പദ്ധതിയുടെ ആലോചന കാലംതൊട്ട് എഐവൈഫ് ഇതിന് എതിരായ നിലപാട് സ്വീകരിച്ച സംഘടനയാണ്.സൈലന്റ്വലി,പൂയംകുട്ടി പദ്ധതികള്‍ക്കും എഐവൈഫ് എതിരായിരുന്നു.ആതിരപ്പിള്ളി പദ്ധതിക്കെതിരായ നിലപാട് ഉയര്‍ത്തിപ്പിടിച്ച്‌ നിരവധി സമരങ്ങള്‍ എഐവൈഫ് നടത്തിയിട്ടുണ്ട്.വിദഗ്ധരേ പങ്കെടുപ്പിച്ചുകൊണ്ടുള്ള പഠനവും പ്രദേശവാസികളില്‍ നിന്നുള്ള അഭിപ്രായശേഖരണവും ഉള്‍പെടെയുള്ള നിരവധി ക്യാബയിനുകളും സംഘടിപ്പിച്ചിരുന്നു. സ.സി.അച്ചുതമേനോന്‍റെ വാക്കുകള്‍ ഓര്‍ത്തെടുത്ത് ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്.... 'പരിസ്ഥിവാദങ്ങള്‍ തള്ളിക്കളയുകയല്ല ചെയ്യേണ്ടത്,അവ പരിഹരിച്ചുകൊണ്ട് വികസനം സാധ്യമാക്കുകയാണ്' ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും അതാണ്.
ജെ.എന്‍.യു. അതിന്റെ രാഷ്ട്രീയ കടമ നിറവേറ്റുന്നു 
ഡോ. കെ.എന്‍.പണിക്കര്‍/മഹേഷ് കക്കത്ത് 
ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെക്കാലം ജെ.എന്‍.യു.വില്‍ അദ്ധ്യാപകനായിരുന്ന പ്രമുഖ ചരിത്രകാരന്‍ ഡോ. കെ.എന്‍.പണിക്കരുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്...
അനീതിക്കെതിരെ കലഹിച്ച വിദ്യാര്‍ത്ഥികളെ  രാജ്യദ്രോഹത്തില്‍ വാള്‍മുനയില്‍ കുത്തിനിര്‍ത്തി പീഢിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ രാജ്യത്താകെ വലിയ പ്രതിഷേധങ്ങളാണ് വളര്‍ന്നുവന്നത്. ജനാധിപത്യത്തിന്റെ ഗരിമയെ മാനിക്കാത്ത നരേന്ദ്രമോഡി സര്‍ക്കാരിനെതിരെ നോം ചോസ്‌കി മുതല്‍ ആംസ്റ്റി ഇന്റര്‍നാഷണല്‍ വരെ രംഗത്തുവന്നിരുന്നു. ജെ.എന്‍.യു.വില്‍ നടന്ന  വിദ്യാര്‍ത്ഥിസമരത്തിന് കേംബ്രിഡ്ജ്, ഹാര്‍വാഡ് ഉള്‍പ്പെടെയുള്ള ഉന്നത സര്‍വ്വകലാശാലകളിലെ 455 അദ്ധ്യാപകരാണ് പിന്തുണ അറിയിച്ചത്. രാജ്യത്തെ ഒട്ടേറെ പ്രമുഖ വ്യക്തികള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയുണ്ടായി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ അദ്ധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ആവേശപൂര്‍വ്വമാണ് സമരത്തിന് ഒപ്പം ചേര്‍ന്നത്. രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി ജയിലിലടച്ച ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലങ്ങോളം വിദ്യാര്‍ത്ഥികളും യുവജനങ്ങളും തെരുവിലിറങ്ങി. 
മുപ്പത് വര്‍ഷക്കാലം ജെ.എന്‍.യുവിലെ അദ്ധ്യാപകനായിരുന്ന പ്രമുഖ ചരിത്രകാരന്‍ ഡോ. കെ.എന്‍.പണിക്കര്‍ തന്റെ ജെ.എന്‍.യു. അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ അവിടെ നടന്ന സമരങ്ങളെക്കുറിച്ച് സംസാരിക്കുന്നു...
? ജെ.എന്‍.യു. സ്ഥാപിക്കുന്നതിന്റെ ചരിത്ര പശ്ചാത്തലം എന്തായിരുന്നു? 
ഇന്ത്യയില്‍ ഒരു ദേശീയ സര്‍വ്വകലാശാല (ചമശേീിമഹ ഡിശ്‌ലൃശെ്യേ) എന്ന ആവശ്യമാണ് ജെ.എന്‍.യു. രൂപീകരണത്തിന് കാരണമായത്. അത്തരം ഒരാവശ്യം മുന്നോട്ട് വച്ചത് അന്നത്തെ ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്നു. നെഹ്‌റുവിന്റെ പേരിലുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രം എന്നതായിരുന്നു ലക്ഷ്യം. മറ്റൊരു വശം കൂടി ഉണ്ട്. വിദേശ സര്‍വ്വകലാശാലകള്‍ ഇന്ത്യയില്‍ സ്ഥാപിക്കണമെന്നുള്ള ആശയം ശക്തമായി ഉയര്‍ന്നുവന്ന കാലമായിരുന്നു അത്. അതിനൊരു മറുമരുന്ന് എന്ന നിലയില്‍ കൂടി ആയിരിക്കണം ജെ.എന്‍.യു. സ്ഥാപിക്കപ്പെട്ടത്. ഈ സര്‍വ്വകലാശാലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ബില്ലിന്റെ ചര്‍ച്ച പാര്‍ലമെന്റില്‍ നടന്നപ്പോള്‍ എങ്ങനെയായിരിക്കണം സര്‍വ്വകലാശാല രൂപപ്പെടുത്തേണ്ടത് എന്ന കാര്യം വളരെ പ്രാധാന്യത്തോടെ പരിഗണിച്ചിരുന്നു. അവിടെ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ പ്രധാന കാര്യം നെഹ്‌റുവിന്റെ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാവണം പാഠ്യപദ്ധതിയും പുതിയ സര്‍വ്വകലാശാലയും എന്നതായിരുന്നു. അങ്ങനെ 1969 ല്‍ ജെ.എന്‍.യു. നിലവില്‍ വന്നു. 
? ഇന്ത്യയിലെ മറ്റ് സര്‍വ്വകലാശാലകളില്‍ നിന്നും ജെ.എന്‍.യുവിന്റെ വ്യത്യസ്തത വ്യക്തമാക്കാമോ? 
ഘടനയില്‍, പാഠ്യപദ്ധതയില്‍, പഠനരീതിയില്‍ ഒക്കെ വ്യത്യസ്തമായിരുന്നു. ലോകനിലവാരമുള്ള  പല സര്‍വ്വകലാശാലകളുടെയും രീതികള്‍, ഉദാഹരണത്തിന് കാംബ്രിഡ്ജ്, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെയുള്ള നല്ലവശങ്ങള്‍ ഉള്‍ക്കൊണ്ടും നമ്മുടെ നാടിന്റെ പാരമ്പര്യത്തില്‍ നിന്നുംകൊണ്ടുള്ള ഒരു ആധുനിക സര്‍വ്വകലാശാല എന്നതാണ് ജെ.എന്‍.യു.വിന്റെ പ്രത്യേകത. അടിസ്ഥാനപരമായ വ്യത്യാസം ഇതിന്റെ ഘടനയില്‍ കാണാം. ജെ.എന്‍.യു.വിന്റെ ഘടന ക്രമീകരിച്ചിരിക്കുന്നത് വിവിധ സ്‌കൂളുകളും സെന്ററുകളും എന്ന രീതിയിലാണ്. ഇവിടെ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നു. അറിവിന്റെ മണ്ഡലത്തില്‍ പ്രത്യേക സ്‌കൂളുകള്‍. അതിനു പുറമെ സെന്ററുകള്‍. ഇവ തമ്മില്‍ ഇന്റര്‍ഡിനിപ്ലിനറി ആയിട്ടുള്ള ബന്ധമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇന്റര്‍ഡിസിപ്ലിനറി ആയിട്ടുള്ള ഗവേഷണത്തിനും പഠനത്തിനും ആവശ്യമായിട്ടുള്ള സ്ട്രക്ച്ചര്‍ ഉണ്ടാക്കുക എന്നതാണ്. അവിടുത്തെ അക്കാഡമിക് സ്ട്രക്ച്ചര്‍ ഒരു വിഷയം പഠിക്കുന്ന വിദ്യാര്‍ത്ഥി മറ്റ് വിഷയങ്ങള്‍ കൂടി പഠിക്കാന്‍ പറ്റുന്ന സാഹചര്യത്തിലാണ്. ഉദാഹരണത്തിന് ചരിത്രം പഠിക്കുന്നവര്‍ക്ക് സോഷ്യോളജിയും പഠിക്കാം, ഇക്കണോമിക്‌സും പഠിക്കാം. ഒരു വിദ്യാര്‍ത്ഥി പഠിച്ചുവരുമ്പോള്‍ മറ്റ് വിഷയങ്ങളിലും അറിവുണ്ടാകുന്നു. ഈ രീതി അക്കാലത്ത് പുതിയതായിരുന്നു. മറ്റൊന്ന് അതിന്റെ ജനാധിപത്യ സ്വഭാവമാണ്. തീരുമാനം എടുക്കുന്നത് ജനാധിപത്യരീതിയിലാണ്. താഴേ തട്ടില്‍ ഓരോ സെന്ററിലും സ്റ്റുഡന്റ് - ടീച്ചര്‍ കമ്മിറ്റികള്‍ ഉണ്ട്. പരീക്ഷ ഒഴികെ പ്രധാനപ്പെട്ട വിഷയങ്ങളെല്ലാം അവര്‍ വിദ്യാര്‍ത്ഥികളുമായി ഷെയര്‍ ചെയ്യുന്നു. അധ്യാപകരുടെ യോഗം ആഴ്ചയില്‍ ഒരു ദിവസം സെന്ററുകളില്‍ ചേരുന്നു. പ്രശ്‌നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുകയും പരിഹാരം കാണുകയും ചെയ്യുന്നു. സ്‌കൂളുകളില്‍ ഡീനിന്റെ നേതൃത്വത്തില്‍ മാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് വിവിധ തീരുമാനങ്ങള്‍ എടുക്കുന്നു. താഴെനിന്ന് മുകളില്‍ വരെ അല്ലെങ്കില്‍ മുകളില്‍ നിന്ന് തുടങ്ങി താഴെ വരെ തികച്ചും ജനാധിപത്യ രീതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നു. 
ജെ.എന്‍.യു.വില്‍ ഇടത് ആശയങ്ങള്‍ക്ക് മുന്‍കൈ ലഭിച്ചുകൊണ്ടിരുന്നതിന് പ്രത്യേകമായ കാരണം ഉണ്ടോ? 
സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് പിന്നോക്ക വിഭാഗങ്ങള്‍ക്കും പിന്നോക്ക പ്രദേശങ്ങള്‍ക്കും പ്രത്യേക പരിഗണന ഉണ്ട്. ആ പരിഗണനയുടെ അടിസ്ഥാനത്തില്‍ ഒരുപാട് റൂറല്‍ ഏരിയകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവിടെ എത്തിയിരുന്നു. അവര്‍ക്കൊക്കെ വലിയ കാഴ്ചപ്പാടായിരുന്നു. ഒരു പുതിയ അനുഭവം ആയിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക്. അവര്‍ സ്വാഭാവികമായും അവരുടെ അനുഭവങ്ങള്‍ സര്‍വ്വകലാശാലയിലേക്ക് കൊണ്ടുവന്നു. അതാണ് ഒരു കാരണമെന്ന് എനിക്കു തോന്നുന്നു. രണ്ടാമതായി ജെ.എന്‍.യു.വിന്റെ ആദ്യകാലം മുതലുള്ള ഭരണാധികാരികള്‍ ലെഫ്റ്റ് ഓഫ് ദി സെന്റര്‍ (ഘലള േീഴ വേല രലിൃേല)കാഴ്ച്ചപ്പാട് ഉള്ളവരായിരുന്നു. നെഹ്‌റുവിന്റെ ഒക്കെ സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാട് ഉള്ളവരായിരുന്നു. ആദ്യത്തെ വൈസ്ചാന്‍സലര്‍ ജി.പാര്‍ത്ഥസാരഥി തൊട്ട് ഇത് കാണാന്‍ കഴിയും. വിവിധ സ്‌കൂളുകളിലേക്ക് അധ്യാപകരെ കണ്ടെത്തിയതിലും ആദ്യകാലത്ത് ഇത് ഉണ്ടായിരുന്നു. അദ്ദേഹം കൊണ്ടുവന്ന അദ്ധ്യാപകരില്‍ അധികം പേരും ഇടതുപക്ഷചിന്താഗതിക്കാരായിരുന്നു. ഇങ്ങനെ നേതൃനിരയില്‍ ഉണ്ടായിരുന്നവരുടെ കഴിവും കാഴ്ച്ചപ്പാടുമാണ് ജെ.എന്‍.യുവിന്റെ ഇന്നത്തെ നിലയ്ക്കുള്ള വളര്‍ച്ചയ്ക്ക് അടിത്തറ പാകിയത്. അവിടെ പഠിക്കാന്‍ വന്ന വിദ്യാര്‍ത്ഥികള്‍ക്കും പഠിപ്പിക്കാന്‍ വന്ന അദ്ധ്യാപകര്‍ക്കും നല്ല സെന്‍സിബിലിറ്റി ഉണ്ടായിരുന്നു. അതുകൊണ്ട് ഏതെങ്കിലും പാര്‍ട്ടി എന്ന് അര്‍ത്ഥമാക്കരുത്. വളരെ ബ്രോഡായിട്ടുള്ള ലിബറല്‍, സെക്കുലര്‍, ലെഫ്റ്റ് ഈ മൂന്ന് ധാരയും തുടക്കം മുതല്‍ ജെ.എന്‍.യുവില്‍ ഉണ്ടായിരുന്നു.  കമ്മ്യൂണല്‍ധാര ഒട്ടും ഉണ്ടായിരുന്നില്ലെന്ന് എടുത്തു പറയാന്‍ ആഗ്രഹിക്കുന്നു. അവിടുത്തെ കോഴ്‌സ് ഡിസൈന്‍ ചെയ്യുന്നതില്‍ പോലും പ്രത്യേകത ഉണ്ടായിരുന്നു. അവിടെ പഠിച്ച ഓരോ വിദ്യാര്‍ത്ഥിക്കും ആന്റി കൊളോണിയല്‍ കാഴ്ച്ചപ്പാട് ഉണ്ടാവാതിരിക്കില്ല. അതാണ് അതിന്റെ താത്വികവശം. മതേതര - ജനാധിപത്യ കാഴ്ച്ചപ്പാടുകള്‍ ഉള്ളവയായിരുന്നു കോഴ്‌സുകള്‍. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ഉദാഹരണത്തിന് ചരിത്രം പഠിപ്പിക്കുന്നത് വ്യവസ്ഥാപിതമായ രീതിയില്‍ അല്ല എന്നതായിരുന്നു വിമര്‍ശനം. ജെ.എന്‍.യു. വിദ്യാര്‍ത്ഥികളോട് ശിവജി ജനിച്ചതെന്നെന്ന് ചോദിച്ചാല്‍ അറിയില്ല. ഔറംഗസീബ് മരിച്ചതെന്നെന്ന് ചോദിച്ചാല്‍ അറിയില്ല. അതൊക്കെ അവിടെ പഠിപ്പിച്ചിട്ടില്ല, വാസ്തവമാണ്. ഫ്യൂഡലിസത്തില്‍ നിന്ന് കാപ്പിറ്റലിസത്തിലേക്ക് ഈ നാട് എങ്ങനെ എത്തി, എങ്ങനെ ഏഷ്യന്‍ സൊസൈറ്റി ഫ്യൂഡലിസത്തിലേക്ക് വന്നു., അങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ പഠിപ്പിക്കാനായിരുന്നു ജെ.എന്‍.യു. ശ്രമിച്ചത്. അവിടത്തെ ഈ ഒരു പഠനരീതികൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സാര്‍വദേശീയ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നു. ഇതൊക്കെ ഇടതുപക്ഷ ചിന്തയുടെ കേന്ദ്രമായി ജെ.എന്‍.യു. മാറുന്നതിന് കാരണമായിട്ടുണ്ട്. മറ്റൊന്ന് അധ്യാപകര്‍ എന്ത് പറഞ്ഞു എന്നുള്ളത് അവസാനവാക്കല്ല. വിദ്യാര്‍ത്ഥികള്‍ പഠിക്കുക, സ്വയം കണ്ടെത്തി പഠിക്കുക എന്ന രീതിയാണുള്ളത്. ഇതൊക്കെ അവിടുത്തെ അക്കാഡമിക് സ്വഭാവത്തെ മാറ്റി. അതുകൊണ്ട് തന്നെ ജെ.എന്‍.യു.വില്‍ അഡ്മിഷന്‍ കിട്ടാന്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിച്ചിരുന്നു. ഏറ്റവും മിടുക്കന്‍മാരായ വിദ്യാര്‍ത്ഥികളായിരുന്നു ജെ.എന്‍.യുവില്‍ പ്രവേശനം നേടിയിരുന്നത്. ഞാന്‍ ഒരു അനുഭവം പറയാം. ആദ്യത്തെ ഹിസ്റ്ററി സെന്ററില്‍ 40 സീറ്റാണ് ഉണ്ടായിരുന്നത്. ഇതിലേക്ക് പ്രവേശനം നേടാന്‍ ഏകദേശം മൂവായിരത്തോളം പേരാണ് അപേക്ഷിച്ചത്. ഇവരില്‍ നിന്നും മിടുക്കരായ 40 പേരെയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. ജെ.എന്‍.യു.വില്‍ പഠിച്ചവരൊക്കെ ഇന്ന് ലോകത്തിന്റെ വിവിധ മേഖലകളില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. 
? ജെ.എന്‍.യു.വില്‍ ഈയടുത്തകാലത്ത് നടന്ന സംഭവങ്ങളെ എങ്ങനെ കാണുന്നു? 
ഭരണകൂടത്തിന്റെ തെറ്റായ ഇടപെടലിന് എതിരായി ജെ.എന്‍.യു.വിന്റെ പാരമ്പര്യത്തിന് അനുസരിച്ചുള്ള പ്രതികരണമാണ് ഉണ്ടായത്. മതേതര- ഇടതുപക്ഷ ആശയങ്ങള്‍ക്ക് മുന്‍കൈയ്യുള്ള ജെ.എന്‍.യു.വിനെ അവസാനിപ്പിക്കുക എന്ന അജണ്ടയാണ് സംഘപരിവാര്‍ നടപ്പിലാക്കുന്നത്. ഇത്  അടുത്തകാലത്ത് തുടങ്ങിയതല്ല. തുടക്കം മുതല്‍ പലതരത്തില്‍ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട. ജെ.എന്‍.യു. അടച്ചുപൂട്ടണമെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അതുതന്നെയാണ് ആര്‍.എസ്.എസും പറഞ്ഞുകൊണ്ടിരിക്കുന്നത്. കാമ്പസിനെ 'രാക്ഷസവല്‍ക്കരിക്കുക' എന്നതാണ് അവരുടെ ലക്ഷ്യം. ഒരു തരത്തിലുള്ള സാമൂഹ്യമര്യാദകള്‍ പാലിക്കാത്ത വിദ്യാര്‍ത്ഥികളാണ്, ഭീകരന്‍മാരുടെയും തീവ്രവാദികളുടെയും താവളമാണ് എന്നൊക്കെ ആണ് ആരോപണങ്ങള്‍. ഇപ്പോള്‍ രാജ്യദ്രോഹികളുടെ കേന്ദ്രമാണ് ജെ.എന്‍.യു. എന്ന് പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചരണങ്ങളുടെ അവസാനത്തെ ഇരയാണ്. ജെ.എന്‍.യു. വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍. ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ആരോപണങ്ങള്‍ മുഴുവന്‍  കെട്ടിച്ചമച്ചതാണെന്ന് വ്യക്തായല്ലോ. അവിടെ വധശിക്ഷക്കെതിരെ ചര്‍ച്ച സംഘടിപ്പിച്ചത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. പിന്നെ ഒരു നല്ല കാര്യം അവിടെ സംഭവിച്ചതായി ഞാന്‍ കരുതുന്നു. ദേശദ്രോഹം എന്താണെന്ന് ഇപ്പോള്‍ രാജ്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ദേശദ്രോഹികള്‍, ദേശീയത എന്ന വിഷയം സജീവചര്‍ച്ചയ്ക്ക് വന്നു എന്നത് ഒരു പ്രധാനപ്പെട്ട കാര്യമായി ഞാന്‍ കാണുന്നു. ഇത് ജെ.എന്‍.യു.വില്‍ നടന്ന സമരത്തിന്റെ പ്രധാനപ്പെട്ട ഗുണമാണ്. ആധുനികലോകത്ത് ദേശദ്രോഹക്കുറ്റത്തെ കുറിച്ചുതന്നെ വ്യാപകമായ നിലയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. മറ്റൊന്ന് സര്‍വ്വകലാശാലയില്‍ സ്വാഭാവികമായും ഉണ്ടാവേണ്ട സ്വതന്ത്രമായ ഇടം, ആശയങ്ങള്‍ സംവദിക്കപ്പെടാനുള്ള ഇടം, അത് പ്രധാനമാണ്. നമുക്കത് നഷ്ടപ്പെട്ടുകൂടാ. അത്തരം സംവാദത്തില്‍ കൂടിയാണ് കുട്ടികള്‍ പലതും പഠിക്കുന്നത്. ക്ലാസ് മുറികളിലല്ല ക്ലാസിന് പുറത്താണ് നല്ല പഠനം നടക്കുന്നത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ജെ.എന്‍.യു. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ആഫ്റ്റര്‍ ഡിന്നര്‍ടോക്കാണ് (അളലേൃ റശിിലൃ േമേഹസ). രാത്രി ഭക്ഷണത്തിനുശേഷം മെസ്സിലെ ഡൈനിംഗ് ഹാളില്‍  വിദ്യാര്‍ത്ഥിസംഘടനകള്‍ മീറ്റിംഗ് വിളിച്ചുകൂട്ടുന്നു.  ഏതെങ്കിലും വിഷയത്തെ അധികരിച്ചുള്ള ചര്‍ച്ച - പ്രസംഗം. എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും ചര്‍ച്ച കേള്‍ക്കാന്‍ വരുന്നു. അവിടത്തെ അധ്യാപകരോ പുറത്തുനിന്നുള്ളവരോ അതില്‍ പങ്കെടുക്കുന്നു. അധ്യാപകര്‍ നിശ്ചയിക്കപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കുകയും തുടര്‍ന്ന് ചര്‍ച്ച നടക്കുകയും ചെയ്യുന്നു. രാത്രി ഒരു മണി, രണ്ടു മണിവരെ ഈ ചര്‍ച്ച നീളുന്നു. ഒരു ഓപ്പണ്‍ ഡിബേറ്റണ്. ഞാന്‍ നിരവധി തവണ ഇതില്‍ പങ്കെടുത്തിട്ടുണ്ട്. അത് ജെ.എന്‍.യു.വിന്റെ മാത്രം ഒരു പ്രത്യേകതയാണ്. 
അവിടെ ഉണ്ടായ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത് വളരെ വ്യത്യസ്തമായ രീതിയിലാണ്. സമാധാനപരമായ പ്രക്ഷോഭമാണ് നടന്നത്. ദേശീയതയെക്കുറിച്ച് ഓരോ വൈകുന്നേരവും ചര്‍ച്ച ചെയ്തുകൊണ്ടാണ് സമരം മുന്നോട്ട് നീങ്ങിയത്. ജെ.എന്‍.യുവിന്റെ രാഷ്ട്രീയ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച കാഴ്ചയാണ് നാം ഇവിടെ കണ്ടത്. ജെ.എന്‍.യുവിന്റെ ചരിത്രത്തില്‍ ഇതുവരെ ബലപ്രയോഗം നടന്നിട്ടില്ല. 1975 -ല്‍ അടിയന്തിരാവസ്ഥ കാലത്താണ് വി.സി.യെ ഘരോവ ചെയ്തപ്പോള്‍ ക്യാമ്പസില്‍ പോലീസ് കയറിയത്. എല്ലാ അഭിപ്രായങ്ങളും ചര്‍ച്ചയിലൂടെയാണ് പരിഹരിക്കപ്പെടാറുള്ളത്. ആ പാരമ്പര്യം നിലനിര്‍ത്തണം. ഹൈദരാബാദ്, ജെ.എന്‍.യു. സംഭവങ്ങളില്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ കാണാന്‍ കഴിയും. ഇത് പാടില്ല. ഇങ്ങനെ സംഭവിച്ചാല്‍ സര്‍വ്വകലാശാലകളുടെ സ്വയം ഭരണം അവസാനിക്കും. അപ്പോള്‍ പുതിയ അന്വേഷണത്തിന് വഴിമുടക്കമുണ്ടാവും. അത് അപകടകരമാണ് അതാണ് ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പറയാനുള്ളത്. 
? ജെ.എന്‍.യുവിനെ മാവോയിസ്റ്റുകളുടെയും തീവ്രവാദികളുടെയും ദേശദ്രോഹികളുടെയും കേന്ദ്രമാണെന്ന് പ്രചരിപ്പിക്കുന്നതിനെക്കുറിച്ച്? 
ജെ.എന്‍.യുവിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വിമര്‍ശനം അത് കമ്മ്യൂണിസ്റ്റുകാരുടെ കോട്ടയാണെന്നാണ്. തികച്ചും തെറ്റായ കാര്യമാണിത്. ഞാന്‍ അവിടെ പഠിപ്പിച്ച 30 വര്‍ഷത്തിനിടയില്‍ അധ്യാപകരുടെ എണ്ണമെടുത്താല്‍ പത്ത് ശതമാനം പേര്‍ പോലും ഇടതുപക്ഷക്കാരായവര്‍  ഉണ്ടായിരുന്നില്ല. എല്ലാ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ സംവദിക്കുന്നവരും അവിടെ ഉണ്ടായിരുന്നു. ഞാന്‍ ഏറെക്കാലം ഡീന്‍ ആയിരുന്ന ഹിസ്റ്റോറിക്കല്‍ സ്റ്റഡീസെന്ററില്‍  ഒരു കാലത്തും മൂന്നുപേരില്‍ കൂടുതല്‍ മാര്‍ക്‌സിയന്‍ ചിന്താഗതിക്കാര്‍ ഉണ്ടായിട്ടില്ല. പക്ഷേ ഒന്നുണ്ട് അധ്യാപകരില്‍ മുഴുവന്‍ പേരും എന്ന് പറയാം - അവരുടെയൊക്കെ കോമണ്‍ ആശയം - മതേതരത്വം ആയിരുന്നു. അവര്‍ക്കൊന്നും കമ്മ്യൂണല്‍ ചിന്ത ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികളിലും ഭൂരിപക്ഷം ഇടതുപക്ഷക്കാരല്ല. സ്റ്റുഡന്റ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പക്ഷേ വിജയം പലപ്പോഴും ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനകള്‍ക്കായിരുന്നു. അത് ആ കാമ്പസ് മുന്നോട്ട് വെക്കുന്ന പുരോഗമന ചിന്തയുടെ ഗുണമാണ്. മാവോയിസ്റ്റ്, നക്‌സലൈറ്റ്, മാര്‍ക്‌സിസ്റ്റ് എന്നൊക്കെ വിമര്‍ശനം ഉണ്ടാക്കുന്നവര്‍ കാണേണ്ടത് അവിടെ വലിയ ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പ് ഉണ്ടായിരുന്നു എന്നതാണ്. ടോക്‌സിസ്റ്റുകള്‍ ഉണ്ടായിരുന്നു. നെഹ്‌റുവിന്റെ വലിയ ആരാധാകര്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. സോഷ്യലിസ്റ്റ് ധാരയിലുള്ളവരും കുറവായിരുന്നില്ല. പക്ഷേ പലരും പലപ്പോഴും നടത്തിയ വിമര്‍ശനം ഇടതുപക്ഷത്തിന്റെ ആധിപത്യമാണ് ജെ.എന്‍.യു.വില്‍ എന്നാണ്. 
? ജെ.എന്‍.യുവിലെ അധ്യാപകന്‍ എന്ന നിലയില്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്ന കാമ്പസ് അനുഭവം? 
~ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും പ്രസക്തമെന്ന് തോന്നുന്ന ഒന്ന് രാമജന്മഭൂമി പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ ആ വിഷയത്തില്‍ ജെ.എന്‍.യു. ഇടപെട്ട രീതിയാണ്. ഹിസ്റ്റോറിക്കല്‍  സെന്ററിലെ ചെയര്‍മാന്‍ ആയിരുന്നു അന്ന് ഞാന്‍. വിഷയം ഉയര്‍ന്നു വന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ എന്നെ സമീപിച്ച് പറഞ്ഞു രാമജന്മഭൂമി പ്രശ്‌നം വലിയ ചര്‍ച്ചയാവുകയാണ്. ചരിത്രം പഠിക്കുന്നവര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് അതില്‍ ഇടപെടാന്‍ കഴിയുന്നില്ല. ചരിത്ര വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് കുറേ വിവങ്ങള്‍ വേണം എന്ന്. ഉടനെ മീറ്റിംഗ് വിളിച്ചുകൂട്ടി. അമ്പത് പേരെ പ്രതീക്ഷിച്ചിടത്ത് മറ്റ് സെന്ററുകളില്‍ നിന്നൊക്കെയായി ഇരുന്നൂറ്റിഅമ്പതോളം പേര്‍ വന്നു. ഏതാണ്ട് അയോധ്യയുടെ വസ്തുനിഷ്ഠമായ ചരിത്രം പറഞ്ഞുകൊടുത്തു. തുടര്‍ന്ന് ചര്‍ച്ച നടന്നു.  അവസാനം വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇത് എഴുതി പ്രസിദ്ധീകരിക്കണമെന്ന്. അവിടെ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഒരു ലഘുലേഖ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ഞങ്ങള്‍ പതിനായിരംകോപ്പി വിതരണം ചെയ്തു. വളരെ വേഗത്തില്‍ വിവിധ ഭാഷകളില്‍ അത് വ്യാപാകമായി പ്രചരിപ്പിക്കപ്പെട്ടു. ജനങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നു. ഹിന്ദിയിലൊക്കെ ലക്ഷക്കണക്കിന് കോപ്പികളാണ് അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. പലരും പ്രസിദ്ധീകരണത്തിനുള്ള അവകാശം തേടിവന്നപ്പോള്‍ ഞങ്ങള്‍ പറഞ്ഞു; ഒരനുമതിയും ഇല്ലാതെ പ്രസിദ്ധീകരിക്കാമെന്ന്. ഈ പ്രവര്‍ത്തനം അത് ഞങ്ങളുടെ സെന്ററിനെ വളരെ ശ്രദ്ധേയമാക്കി. അത് വലിയ ഡിബേറ്റായി ഇന്ത്യയില്‍ വളര്‍ന്നു. അതിന്റെ ഭാഗമായി ഞങ്ങള്‍ സഞ്ചരിക്കാത്ത പട്ടണങ്ങള്‍ കുറവാണ് ഇന്ത്യയില്‍. സംഘപരിവാറിന് വലിയ പ്രതിസന്ധി ഈയൊരു ആശയപ്രചരണം കൊണ്ടുണ്ടായി. അതൊക്കെ മറക്കാനാവാത്ത അനുഭവമാണ്. സോദ്ദേശപരമായിട്ടുള്ള (ജൗൃുീലെളൗഹഹ്യ) കാര്യം ചെയ്തു എന്നുള്ള അഭിമാനമാണ് തോന്നിയത്. 

Wednesday, March 23, 2016

 ഭഗത്സിംഗ്:ലക്ഷോഭലക്ഷം അമ്മമാരെ                                                       ആവേശഭരിതരാക്കിയ പോരാളിമഹേഷ്‌കക്കത്ത് 
------------------------------------------------------------------------------
പ്പോഴും അത്ഭുതം തോന്നുകയാണ്. ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോൾ ഭഗത് സിംഗിന്റെ ധീര വിപ്ലവകഥകള്‍ പറഞ്ഞുതന്നിരുന്ന അദ്ധ്യാപികയുടെ കണ്ണുകള്‍ അഭിമാനബോധത്താല്‍ ജ്വലിക്കുകയയിരുന്നു. ഓരോ സന്ദര്‍ഭത്തിലും ഭഗത് സിംഗിനെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ നടത്തുംബോള്‍ ആ കഥകള്‍ തീരരുതേ എന്ന് ആഗ്രഹിച്ചിരുന്നു. ഭഗത് പിഞ്ചുബലനായിരിക്കെ ജാലിയന്‍ വാലാബാഗ് സന്ദര്‍ശിച്ചതും നൂറുകണക്കിന് ദേശാഭിമനികളുടെ ചോര വീണു ചുവന്ന മണ്ണ് വാരി കുപ്പിക്കകത്ത് സൂക്ഷിച്ച സംഭവവും ഒക്കെ അരെയാണ് ആവേശം കൊള്ളിക്കതിരിക്കുക. ജീവിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് ചങ്ങാതിമാരുടെ ചോദ്യത്തിനു ഉത്തരമായി ഭഗത് സിംഗ് പറഞ്ഞത് ഒരു ശതമാനം പോലും പ്രയാസമില്ലാതെയാണ് ഞാന്‍ തൂക്കുമരത്തിലേക്ക് പോകുന്നതെന്നാണ്. എന്റെ ഈ ജീവത്യാഗത്തില്‍ അഭിമാനം കൊള്ളുന്ന ഇന്ത്യയിലെ ലക്ഷോപലക്ഷം അമ്മമാ‍ര്‍ അവരുടെ മക്കളെ ഭഗത് സിംഗുമാരാക്കുമെന്ന് ആ വിപ്ലവകാരി പറഞ്ഞു.
ഭഗത് സിംഗ് എന്ന പേര് കേൾക്കുമ്പോൾ തന്നെ സിരകൾ ത്രസിക്കുകയും സ്വയം അഭിമാനം കൊള്ളുകയും ചെയ്യാത്ത ഒരു ഭാരതീയനും ഉണ്ടാവില്ല. ഇന്ത്യ നിലനിൽക്കുന്ന കാലത്തോളം ആർക്കും അങ്ങനെയേ കഴിയൂ..
രാജ്യം ഭഗത് സിംഗ്സ്മരണ പുതുക്കുമ്പോള്‍ ഈ മഹാനായ വിപ്ലവകാരിയെ ഭീകരവാദിയായി ചിത്രീകരിക്കുവാൻ ചില ദേശദ്രോഹ ശക്തികളും ഭഗത് സിംഗിനെ ഹൈജാക്ക് ചെയ്ത് തങ്ങളുടെ രാഷ്ട്രീയ അജണ്ട പ്രചരിപ്പിക്കാൻ ആര്‍ എസ്എസ് വർഗ്ഗീയവാദികളും ശ്രമിക്കുന്നുണ്ട്. ഇത്തരക്കരുടെ പ്രചാരവേലകൾ പൊളിക്കാൻ ഭഗത് സിംഗിന്റെ ആശയങ്ങൾ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഇന്ത്യയിലെന്നല്ല ലോകത്തിന്റെ ഏത് കോണുകളിലും സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങൾ സംഘടിപ്പിക്കുന്ന ഏതൊരു ജനതയ്ക്കും മാതൃകയും പ്രചോദനവുമാണ് ഭഗത് സിംഗിന്റെ ജീവിതവും പോരാട്ടങ്ങളും ചിന്തകളും. ഭഗത് സിംഗ് എത്ര ദീർഘവീക്ഷണത്തോടെയാണ് കെട്ടുറപ്പുള്ള ഒരു വിപ്ലവ പാർട്ടി സംഘടിപ്പിക്കാൻ ശ്രദ്ധിച്ചതെന്ന് മനസ്സിലാക്കാൻ അദ്ദേഹം എഴുതിയ “യുവാക്കളായ രാഷ്ട്രീയ പ്രവർത്തകർക്ക്’ എന്ന സാമാന്യം ദീർഘമായ ലേഖനം മതി.
എങ്ങനെ ആയിരിക്കണം ഒരു വിപ്ലവ പാർട്ടി എന്നതിനെക്കുറിച്ചും അദ്ദേഹം എഴുതി; 'ഒരു വിപ്ലവപാർട്ടിക്ക്‌ വ്യക്തമായ ഒരു പരിപാടി തയ്യാറാക്കുന്നതിനു വിശദമായി പഠനം നടത്തണം. നമുക്ക്‌ കൈവരിക്കേണ്ട ലക്ഷ്യം, നിലവിലുള്ള സാഹചര്യം, സമരത്തിന്റെ വഴി ഇതിനെക്കുറിച്ച്‌ ഒരു ധാരണയുമില്ലാതെ ആർക്കും പരിപാടി തയാറാക്കാൻ സാധിക്കില്ല. ഏത്‌ തരത്തിലുള്ള വിപ്ലവം ആയിരുന്നാലും കർഷകരേയും തൊഴിലാളികളേയുമാണ് ആശ്രയിക്കാൻ കഴിയുക. അവർ ത്യാഗം സഹിക്കണമെന്ന് നിങ്ങൾ ആവശ്യപ്പെടുമ്പോൾ വിപ്ലവത്തിലൂടെ അവർക്ക്‌ എന്താൺ നേടാൻ സാധിക്കുകയെന്ന് നിങ്ങളോട്‌ തുറന്നടിച്ച്‌ ചോദിക്കും. വിപ്ലവം അയാളുടേതായിരിക്കുമെന്നും അയാളുടെ ഗുണത്തിനുവേണ്ടിയായിരിക്കുമെന്നും ഗൗരവപൂർവ്വം അവരെ മനസ്സിലാക്കിക്കണം. തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവം തൊഴിലാളി വർഗ്ഗത്തിനു വേണ്ടിയാണ്" ഇത്രയും ആഴത്തിൽ ഈ കൌമാരക്കാരനു വിപ്ലവത്തെക്കുറിച്ച്‌ സ്വപ്നം കാണാൻ സാധിക്കണമെങ്കിൽ അന്നത്തെ ലോകത്തെക്കുറിച്ച്‌ തന്റെ ചുരുങ്ങിയ ജീവിതകാലത്തിനിടയിൽ എത്ര ഗൌരവമായ വായനയും പഠനവുമായിരിക്കും നടത്തിയിരിക്കുക. 'വിപ്ലവം പ്രയാസമേറിയ ഒരു കടമയാണ്. അതിനു വിപ്ലവകാരികളുടെ ഭാഗത്തുനിന്നും വമ്പിച്ച തോതിലുള്ള ത്യാഗം ആവശ്യമാണ് എന്ന് പറഞ്ഞുകൊണ്ട് ലെനിന്റെ വാക്കുകൾ കടമെടുത്ത്‌ ഭഗത്‌ സിംഗ്‌ എഴുതി- 'വിപ്ലവം തൊഴിലാളി സ്വീകരിക്കുന്ന പ്രവർത്തകരെയാണ് നമുക്കാവശ്യം. വ്യക്തിപരമായ യാതൊരു അഭിലാഷമോ ജീവിതവൃത്തിയോ ഇല്ലാത്ത യുവജന പ്രവർത്തകരെയാണ് നമുക്കാവശ്യം. ഇതിനായി ഉരുക്കു പോലെ ഉറച്ച ഘടനയും നല്ല ഗ്രഹണശക്തിയും തക്ക സമയത്ത്‌ തീരുമാനങ്ങൾ എടുക്കാൻ കഴിവുമുള്ള ഒരു പാർട്ടി വേണം'. ഗദർ പാർട്ടിയുടെ പരാജയത്തിന്റെ കാരണങ്ങൾ വിശദമാക്കിക്കൊണ്ട്‌ ഭഗത്‌ സിംഗ്‌ നിരീക്ഷിച്ചത്‌ വിപ്ലവപാർട്ടിയുടെ പേര് 'കമ്മ്യൂണിസ്റ്റ്‌ പാർട്ടി" എന്നായിരിക്കണം എന്നാണ്.
തൊഴിലാളി വർഗ്ഗത്തിന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ, ബഹുജനങ്ങളെ ബോധവൽക്കരിക്കാൻ, യുവാക്കളുടെ രഷ്ട്രീയവിദ്യാഭ്യാസവും അതിനായുള്ള പഠനങ്ങളും പ്രസിദ്ധീകരികരണങ്ങളൂം ഉണ്ടാവണം. വളരെ വലിയ തയ്യാറെടുപ്പോടെ ആവണം നാം മുന്നോട്ട്‌ പോകേണ്ടത്‌ എന്നാണു യുവാക്കളായ രാഷ്ട്രീയ പ്രവർത്തകരോട്‌ എന്ന കുറിപ്പിലൂടെ ഈ വിപ്ലവകാരി ചെറുപ്പക്കാരോട്‌ ആവശ്യപ്പെട്ടത്‌.
പോരാളികളായ ചെറുപ്പക്കാരുടെ മുന്നോട്ടുള്ള വഴികളിലെ ഏക്കാളത്തേയും ആവേശമായി, ഇനിയും ഒരുപാട്‌ കാലം,ഇന്ത്യ ഉള്ള കാലത്തോളം ഭഗത്സിംഗ് ജീവിക്കും. ലക്ഷക്കണക്കിന് അമ്മമാരുടെ ആവേശമാകും. അവർക്ക്‌ പിറക്കുന്ന കുഞ്ഞുങ്ങൾക്ക്‌ 'ഭഗത്‌' എന്ന പേരു നൽകാൻ മാത്രമല്ലാ തങ്ങളുടെ മക്കളെ ഈ നാടിനു വേണ്ടി എന്ത്‌ ത്യാഗവും ഏറ്റെടുക്കാൻ പ്രപ്തരായ വിപ്ലവകാരികളാക്കി മാറ്റാൻ അവർ ആവേശം കാണിക്കുക തന്നെ ചെയ്യും. ആ വിപ്ലവകാരികളുടെ പോരട്ടങ്ങളിലൂടെ ഇന്ത്യ സോഷ്യലിസ്റ്റ്‌ ഇന്ത്യയായി മാറും.

Monday, February 15, 2016

ജെ. എന്‍. യു. വില്‍ സംഭവിക്കുന്നത്‌

ജെ.എന്‍.യു.വില്‍ സംഭവിക്കുന്നത്  
മഹേഷ് കക്കത്ത് 
ആശയസംവാദങ്ങളുടെയും വിദ്യാഭ്യാസമികവിന്റെയും കേന്ദ്രമാണ് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി. ഇന്ത്യയിലെ പ്രതിഭകളായ വിദ്യാര്‍ത്ഥികളുടെ പഠന കേന്ദ്രം എന്ന ഖ്യാതിയുള്ള ഡല്‍ഹി ജെ.എന്‍.യു. എന്നും ഇടതുപക്ഷ ആശയങ്ങളുടെ ശക്തമായ കേന്ദ്രമായിരുന്നു. വര്‍ഗ്ഗീയതയ്ക്കും വിഘടനവാദത്തിനും അരാഷ്ട്രീയതയ്ക്കും ജാതിവിവേചനത്തിനും എതിരായ ശബ്ദത്തിന്റെ 'പ്രഭവകേന്ദ്രം' കൂടിയാണ് ജെ.എന്‍.യു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളില്‍ സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവന്നത് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളാണ്. അതുകൊണ്ടാണ് യമുനയുടെ തീരത്തെ 'ലെനിന്‍ ഗ്രാഡ്' എന്ന് വിശേഷണം ലഭിച്ചത്.
ജെ.എന്‍.യു.വിന്റെ ഇടതുപക്ഷ മനസ്സ് തകര്‍ത്ത് അവിടെ ആധിപത്യം ഉറപ്പിക്കാന്‍ കഴിഞ്ഞ രണ്ടരപതിറ്റാണ്ടിലേറെയായി സംഘപരിവാറും അവരുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി.യും  ശ്രമിക്കുകയാണ്. 1990-ല്‍ ദല്‍ഹിയെ പിടിച്ചുലച്ച മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ കാലംതൊട്ട് കാമ്പസില്‍ കടന്നുചെല്ലാന്‍ അവര്‍ നടത്തിയ ശ്രമം പക്ഷേ പരാജയപ്പെടുകയായിരുന്നു. അന്നുമുതല്‍ ആരംഭിച്ച പകയുടെ മൂര്‍ത്തീഭാവമാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി ജെ.എന്‍.യുവില്‍ നടക്കുന്നത്. 
നരേന്ദ്രമോഡിയുടെ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള കടന്നുവരവിന് ശേഷം 2015 മാര്‍ച്ചില്‍ നടന്ന വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി. ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളെ പരാജയപ്പെടുത്തിയാണ് എ.ഐ.എസ്.എഫ്. നേതാവ് കനയ്യകുമാര്‍ ജെ.എന്‍.യു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യാധികാരത്തിന്റെ കരുത്തും ആവശ്യത്തിന് പണവും ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയും ഉണ്ടായിട്ടും അവര്‍ക്കുണ്ടായ പരാജയം കനത്ത തിരിച്ചടിയായി. 
ഇന്ത്യയുടെ ഭരണം പിടിച്ചടക്കിയ സംഘപരിവാറിന് ഇന്ത്യയുടെ മിനിപതിപ്പ് എന്ന് വിശേഷിപ്പിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ കൈവശപ്പെടുത്താന്‍ കഴിയാതെ വന്നതോടെ തികഞ്ഞ പ്രതികാരഭാവത്തോടെ ഇടപെടുകയായിരുന്നു. കാമ്പസിനകത്ത് എ.ബി.വി.പി. നടത്തിക്കൊണ്ടിരുന്ന ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്തുനിന്ന് ബി.ജെ.പി. നേതൃത്വത്തിന്റെ ശക്തമായ പിന്തുണ ലഭിച്ചിരുന്നു. സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനം  അതിന്റെ കരുത്ത് ഒരിക്കല്‍കൂടി പ്രകടിപ്പിച്ചതോടെ സംഘപരിവാറിന്റെ 'ബുദ്ധി'കേന്ദ്രം പുതിയ നീക്കം ആരംഭിച്ചു. അതിനവര്‍ കരുവാക്കിയത് സുബ്രഹ്മണ്യസ്വാമിയെ ആണ്. കനയ്യകുമാര്‍ വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ഒരു മാസം തികയുംമുമ്പ് ജെ.എന്‍.യു. തീവ്രവാദികളുടെ കേന്ദ്രമാണെന്ന ആരോപണം ഉന്നയിക്കുകയും ക്യാമ്പസില്‍ പോലീസിനെ വിന്യസിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. തീവ്രവാദികളും ദേശവിരുദ്ധരുമായ വിദ്യാര്‍ത്ഥികളാണ് അവിടെ പഠിക്കുന്നതെന്നും അവര്‍ക്ക് മാവോയിസ്റ്റുകളുടെ പിന്തുണയുണ്ടെന്നും പറഞ്ഞ് എ.ബി.വി.പി. വിഷയം ഏറ്റുപിടിച്ചു. പക്ഷേ ക്യാമ്പസിനകത്തോ പുറത്തോ അതിന്റെ പേരില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. 
നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ രാജ്യത്താകെ വളര്‍ന്നുവന്ന അസഹിഷ്ണുതയ്ക്കും ഹിന്ദുവര്‍ഗ്ഗീയവാദികളുടെ വെല്ലുവിളികള്‍ക്കും എതിരായും ന്യൂനപക്ഷങ്ങളെയും കലാകാരന്‍മാരെയും എഴുത്തുകാരെയും ദളിതുകളെയും വേട്ടയാടുന്ന ഹീനകൃത്യങ്ങള്‍ തുറന്നുകാണിച്ചും ജെ.എന്‍.യു. അതിന്റെ രാഷ്ട്രീയ പ്രബുദ്ധത തെളിയിച്ചുകൊണ്ടിരുന്നു. ഇതോടെ സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്ക് ഉറക്കം നഷ്ടപ്പെടുകയായിരുന്നു.  ബീഫ് നിരോധനം, പൂനെ ഫിലം ഇന്‍സ്റ്റിറ്റ്യൂട്ടിലെ  വിദ്യാര്‍ത്ഥി സമരം, മദ്രാസ് ഐ.ഐ.ടി.യിലെ പ്രക്ഷോഭം, ഹൈദ്രാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ തൊട്ട് റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നിഷേധിച്ചതിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന ഒക്കുപ്പേ യു.ജി.സി. സമരം ഉള്‍പ്പെടെ കേന്ദ്രഭരണകൂടത്തിന്റെ ചെയ്തികള്‍ക്കെതിരായ പ്രതിഷേധത്തിനും ചെറുത്തുനില്‍പ്പിനും നേതൃത്വം നല്‍കിയത് കനയ്യ കുമാര്‍ പ്രസിഡന്റായ സ്റ്റുഡന്റ്‌സ് യൂണിയനും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുമാണ്. കനയ്യ കാമ്പസില്‍ നടത്തിയ ഉജ്ജ്വല പ്രസംഗങ്ങളിലെ വാക്കുകള്‍ കൊണ്ട് മുറിവേറ്റവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി  പോലും ഉള്‍പ്പെടും എന്നറിയുമ്പോഴാണ് എത്ര കടുത്ത വിരോധമാണ് കനയ്യ കുമാര്‍ എന്ന മിടുക്കനായ വിദ്യാര്‍ത്ഥിനേതാവിനോട് എ.ബി.വി.പി.ക്ക് ഉള്ളതെന്ന് ബോധ്യമാവുക. ഇതിനിടയില്‍ ആര്‍.എസ്.എസ്. പ്രസിദ്ധീകരണമായ പാഞ്ചജന്യം വാരികയുടെ രണ്ട് ലക്കം പുറത്തിറക്കിയത് ജെ.എന്‍.യു. വിഷയത്തില്‍ സംഘപരിവാര്‍ എങ്ങോട്ടുനീങ്ങുന്നുവെന്നതിന്റെ വ്യക്തമായ സൂചനകള്‍ അടങ്ങിയ ലേഖനങ്ങളുമായാണെന്ന് ഇവിടെ ഓര്‍ക്കണം. ഭരണകൂടത്തിന്റെ അറിവോടെ നടന്ന ഗൂഢാലോചനയുടെ  ഇരയാണ് കനയ്യ. ബി.ജെ.പി. എം.പി. മഹേഷ് ഗിരിയും എ.ബി.വി.പി.യും നല്‍കിയ തെറ്റായ പരാതിയുടെ അടിസ്ഥാനത്തിലാണ് കനയ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലീസ് കേസെടുത്തത്. എ.ബി.വി.പി.ക്കാരുടെ തിരക്കഥക്ക് അനുസരിച്ചാണ് സര്‍വ്വകലാശാല വി.സി.യും പോലീസും നിലപാട് എടുത്തത്. അവിടെ നടന്ന പ്രശ്‌നങ്ങളുടെ വിശദാംശങ്ങളിലേക്ക് കടന്നുചെല്ലാന്‍ പോലും പോലീസ് തയ്യാറാകാത്തത് അതുകൊണ്ടാണ്. 
ഫെബ്രുവരി ഒന്‍പതിന്, വധശിക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കും 'എ കണ്‍ട്രി വിത്തൗട്ട് പോസ്റ്റോഫീസ്' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിനും അനുമതി തേടി രണ്ട് വിദ്യാര്‍ത്ഥികള്‍ (അനിര്‍ബാന്‍, ഉമര്‍ ഖാലിദ്) ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വി.സി.ക്ക് അപേക്ഷ കൊടുക്കുന്നു. (അവരുടെ സംഘത്തിലുണ്ടായിരുന്നത് 10 പേരാണ്) വി.സി. അനുമതി കൊടുക്കുന്നു. ഒരു വിദ്യാര്‍ത്ഥി സംഘടനയുടെയും പേരിലല്ല അപേക്ഷയെന്നും രണ്ടു വിദ്യാര്‍ത്ഥികളുടെ പേരിലാണെന്നും പ്രത്യേകം ഓര്‍ക്കണം. (ഈ വിദ്യാര്‍ത്ഥികള്‍ മാവോയിസ്റ്റ് അനുഭാവ സംഘടനയായിരുന്ന ഡി.എസ്.യു.വിന്റെ പ്രവര്‍ത്തകരായിരുന്നുവെന്നും ഇപ്പോള്‍ അവര്‍ ഒരു സംഘടനയുടെയും ഭാഗമല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.) പരിപാടിയുടെ സംഘടനത്തില്‍ വിദ്യാര്‍ത്ഥി യൂണിയനും എ.ഐ.എസ്.എഫ്. ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പങ്കില്ലെന്ന് സാരം. ഫെബ്രുവരി ഒന്‍പതിന് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്ന വിവരം അറിഞ്ഞ എ.ബി.വി.പി. പ്രവര്‍ത്തകര്‍ വി.സി.യെ ചെന്ന് കാണുകയും ആ ദിവസം അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസമാണെന്നും അന്ന് പരിപാടി നടത്തിയാല്‍ ക്യാമ്പസില്‍ പ്രശ്‌നം ഉണ്ടാവുമെന്നും അനുമതി പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നു. ഡിസംബര്‍ 9 ന് ഉച്ചയോടെ പരിപാടിക്ക് അനുമതി നിഷേധിക്കുന്നു. 
ബഹുസ്വരതയെ എല്ലാ കാലത്തും പിന്തുണച്ച ക്യാമ്പസാണ് ജെ.എന്‍.യു. വിരുദ്ധ ആശയങ്ങളെ  കേള്‍ക്കുകയും വിമര്‍ശനങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്തുകൊണ്ട് വലിയ ജനാധിപത്യ ബോധം പ്രകടിപ്പിക്കുന്ന പാരമ്പര്യമുള്ള സര്‍വ്വകലാശാലയില്‍ എ.ബി.വി.പി ഭീഷണിക്ക് വഴങ്ങി  ഒരു പരിപാടിക്ക് അനുമതി നിഷേധിച്ചത് തെറ്റാണെന്ന് പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ അന്ന് വൈകുന്നേരം പരിപാടി നടത്താന്‍ തയ്യാറാവുന്നു. സംവാദം തുടങ്ങാനുള്ള ഒരുക്കത്തിനിടയിലേക്ക്  ഒരു സംഘം എ.ബി.വി.പി. പ്രവര്‍ത്തകര്‍  കടന്നുവരികയും ബഹളം വെക്കുകയും സംഘാടകരായ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്നു.  സംഘടിച്ചെത്തിയവരുടെ കൂട്ടത്തില്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നുള്ള എ.ബി.വി.പി. പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഈ ബഹളം നടക്കുന്നതിനിടയിലേക്ക് യൂണിയന്‍ പ്രസിഡന്റ് കനയ്യാകുമാറും എ.ഐ.എസ്.എഫ്. നേതാവ് അപരാജിത രാജയും ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ എത്തുകയും ബഹളം ഒഴിവാക്കാന്‍ ശ്രമം നടത്തുകയും ചെയ്തത്. ഇരുവിഭാഗവും പരസ്പരം മുദ്രാവാക്യം മുഴക്കുന്നതിനിടയില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്നുള്ള മുദ്രാവാക്യം ഉയരുന്നു. കൂട്ടത്തില്‍ ചിലര്‍ ഇത് ഏറ്റുവിളിക്കുന്നു. പരിപാടി അലങ്കോലപ്പെടുന്നു. സ്ഥലത്ത് എത്തിയ പോലീസിന് കാഴ്ച്ചക്കാരുടെ റോളായിരുന്നു. പരിപാടി തടസ്സപ്പെടുത്തിയ എ.ബി.വി.പി. നിലപാടില്‍ പ്രതിഷേധിച്ചും ഇന്ത്യാവിരുദ്ധ മുദ്രാവാക്യത്തെ അപലപിച്ചും പിറ്റേദിവസം ജെ.എന്‍.യു. സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ, വൈസ് പ്രസിഡന്റ് ഷെഹ്‌ല റഷീദ് ഷോറ, ജനറല്‍ സെക്രട്ടറി രാമനാഗ എന്നിവരുടെ പേരില്‍ പത്രക്കുറിപ്പ് പുറത്തിറക്കുന്നു. ഫെബ്രുവരി 11 ന്   ക്യാമ്പസില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ വമ്പിച്ച പ്രതിഷേധ യോഗത്തില്‍ കനയ്യകുമാര്‍ പ്രസംഗിക്കുന്നു. 23 മിനിട്ട് നീണ്ടുനിന്ന തന്റെ പ്രസംഗത്തില്‍ എ.ബി.വി.പി.യുടെ അസഹിഷ്ണുതയെ കടുത്ത വാക്കുകളില്‍ ആക്രമിക്കുകയും പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിനെ ശക്തമായി അപലപിക്കുകയും ചെയ്യുന്നുണ്ട്. ജെ.എന്‍.യു. ഒരിക്കലും ദേശവിരുദ്ധതയെയും തീവ്രവാദത്തെയും പിന്തുണക്കില്ലെന്നും പ്രഖ്യാപിക്കുന്നുണ്ട്. ആര്‍.എസ്.എസും ബി.ജെ.പി.യും നടത്തുന്ന മനുഷ്യത്വവിരുദ്ധമായ നടപടികളെ പരിഹസിക്കുന്നുണ്ട്. മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ വിമര്‍ശിക്കുന്നുണ്ട്. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരാണെന്ന എ.ബി.വി.പി.യുടെ പ്രചാരണത്തെ കനയ്യ ശക്തമായ ഭാഷയിലാണ് വെല്ലുവിളിച്ചത്. ഞങ്ങളുടെ ദേശസ്‌നേഹത്തിന് എ.ബി.വി.പി.ക്കാരന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് കനയ്യ പ്രസംഗം അവസാനിപ്പിക്കുന്നത്. ഇതിന്റെ തൊട്ടടുത്ത ദിവസം ഫെബ്രുവരി 12 വെള്ളിയാഴ്ചയാണ് മഫ്ടിയില്‍ ക്യാമ്പസിലെത്തിയ രണ്ട് പോലീസുകാര്‍ കനയ്യയെ പിടിച്ചുകൊണ്ടുപോയി രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് ജയിലിലടച്ചത്. ജെ.എന്‍.യു.വില്‍ നടന്നത് ഇതായിരിക്കെ പലരും പ്രചരിപ്പിക്കുന്നത് അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചെന്നും അതിന് നേതൃത്വം നല്‍കിയത് എ.ഐ.എസ്.എഫ്. നേതാവ് കനയ്യ ആണെന്നുമാണ്. ഇവിടെ ഉയരുന്ന ഒരു ചോദ്യമുണ്ട്. 2001 ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട് തൂക്കിക്കൊന്ന അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കാനാണ് അനുമതി ചോദിച്ചതെങ്കില്‍ സര്‍വ്വകലാശാല അധികാരികള്‍ അത് നല്‍കുമെന്ന് നമുക്ക് വിശ്വസിക്കാമോ? (കഴിഞ്ഞ ജനുവരി 27 ന് ചുമതലയേറ്റ വി.സി. എം. ജഗദേഷ് കുമാര്‍ സംഘപരിവാറിന്റെ അടുത്ത മിത്രമാണ്.) വിദ്യാര്‍ത്ഥി യൂണിയനാണ് പരിപാടി നടത്തിയതെന്ന് പ്രചരിപ്പിക്കുന്നവര്‍ മറച്ച് വെക്കുന്നത് പരിപാടിക്ക് അനുമതി തേടിയത് രണ്ട് വിദ്യാര്‍ത്ഥികള്‍ ആയിരുന്നു എന്ന കാര്യമാണ്. വിദ്യാര്‍ത്ഥിയൂണിയന്‍ നടത്തുന്ന പരിപാടിക്ക് അനുമതി തേടേണ്ടത് അതിന്റെ ഭാരവാഹികളല്ലേ, അനുമതി തേടിയവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ബഹളം നിയന്ത്രിക്കാനെത്തിയ വിദ്യാര്‍ത്ഥി നേതാവിനെ കേസ്സില്‍കുടുക്കിയത് എന്തിന് വേണ്ടി? ഇവിടെയാണ് ഗൂഢാലോചനയെക്കുറിച്ച് സംശയം ഉയരുന്നത്.  
~ഒരാള്‍ ഭരണകൂടത്തെ അതിന്റെ മോശം പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിമര്‍ശിച്ചാല്‍ അവരെ കാത്തിരിക്കുന്നത് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുകയാണെങ്കില്‍ ജനാധിപത്യത്തില്‍ വിയോജിപ്പിനും വിമര്‍ശനത്തിനുമുള്ള ഇടം നഷ്ടപ്പെട്ടു എന്ന് പറയേണ്ടിവരും. 1936-ല്‍ സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും ഉജ്ജ്വലമായ ഘട്ടത്തില്‍ പിറവികൊണ്ട് സ്വാതന്ത്ര്യസമ്പാദന പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തിയ എ.ഐ.എസ്.എഫ്. പ്രവര്‍ത്തകന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും ഇല്ലാതിരുന്നവരുടെ പിന്‍മുറക്കാരാണെന്നതാണ് വിചിത്രമായ കാര്യം. 
ജെ.എന്‍.യുവിലെ വിവിധ സ്‌കൂളുകളിലെ  ഡീന്‍മാരായിരുന്ന ഡോ. കെ.എന്‍.പണിക്കര്‍, സി.പി. ഭാംബ്രി, അനില്‍ ഭാട്ടി, ഉത്സവ പട്‌നായിക്, പ്രഭാത് പട്‌നായിക്, സോയഹസന്‍, അനില്‍ മുഖര്‍ജി, മൃദുല മുഖര്‍ജി, ആദിത്യ മുഖര്‍ജി എന്നിവര്‍ ഈ പ്രശ്‌നത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി ആദ്യം തന്നെ രംഗത്ത് വന്നിരുന്നു. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് അധികാരികള്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട അവര്‍ കനയ്യയുടെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ജെ.എന്‍.യു.വിന്റെ രാഷ്ട്രീയ പ്രതിബദ്ധത തകര്‍ക്കാനും അസഹിഷ്ണുതയ്‌ക്കെതിരെ വളരുന്ന സമരങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനും നടക്കുന്ന ശ്രമങ്ങളെ അപലപിച്ചുകൊണ്ട് അവര്‍ അടിവരയിട്ട് പറഞ്ഞ കാര്യം, ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് എ.ഐ.എസ്.എഫിനെ പ്രതിനിധീകരിക്കുന്ന വിദ്യാര്‍ത്ഥിയായതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നിലപാടുകള്‍ സുവ്യക്തമാണെന്നും രാജ്യദ്രോഹക്കുറ്റം ആരോപിക്കുന്നത് വിശ്വസനീയതയുടെ എല്ലാ സീമകള്‍ക്കും അപ്പുറമാണെന്നുമാണ്. 
ഫെബ്രുവരി 9 ന് നടന്ന പരിപാടിയിലേക്ക് കടന്നുവന്ന എ.ബി.വി.പി.ക്കാരില്‍ ചിലരാണ് ബോധപൂര്‍വ്വം കുഴപ്പം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതെന്നതിന്റെ തെളിവുമായി സി.ടി.വി. പുറത്തുവിട്ട വീഡിയോദൃശ്യത്തെ പറ്റി അന്വേഷണം നടത്താന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനായി സ്വീകരിക്കുന്ന വഴികള്‍ ഏതൊക്കെ ആണെന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണ് വീഡിയോ ദൃശ്യം. ഇതിനെക്കുറിച്ച് ഒരക്ഷരം പറയാത്ത കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ജെ.എന്‍.യുവിലെ പരിപാടിക്ക് ലഷ്‌കര്‍ പിന്തുണ കിട്ടിയിട്ടുണ്ടെന്ന പ്രഖ്യാപനം നടത്തിയെങ്കിലും അത് ചീറ്റിപ്പോയി. ഹാഫിസ് സയിദ് എന്ന ആളുടെ പേരില്‍ ഇറങ്ങിയ ട്വിറ്റര്‍ കുറിപ്പാണ്  രാജ്‌നാഥ് സിംഗ് എടുത്തുപറഞ്ഞത്. ആ അക്കൗണ്ട് വ്യാജമാണെന്നാണ് പോലീസ് കമ്മീഷണര്‍ ബി.എസ്. ബസി പറയുന്നത്. വ്യാജട്വിറ്ററിന്റെ പേരില്‍ ആഭ്യന്തരമന്ത്രി തന്നെ രംഗത്ത് വന്ന് അപഹാസ്യനായി. ഇപ്പോഴും ദല്‍ഹി പോലീസ് പറഞ്ഞുകൊണ്ടിരിക്കുന്നത് കനയ്യയ്‌ക്കെതിരെ തെളിവുകള്‍ ഉണ്ടെന്നാണ്. തെളിവുകള്‍ ഉണ്ടെങ്കില്‍ അത് പുറത്തുവിടണമെന്ന്  ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് അതിന് തയ്യാറായിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച പാട്യാല ഹൗസ് കോടതിയില്‍ കനയ്യയെ ഹാജരാക്കിയപ്പോള്‍ എ.ബി.വി.പി. പ്രവര്‍ത്തകരും അവരെ അനുകൂലിക്കുന്ന അഭിഭാഷകരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സി.പി.ഐ. നേതാവ് ബിനോയ് വിശ്വത്തിനും എ.ഐ.എസ്.എഫ്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിശ്വജിത്ത് കുമാറിനും മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. അവിടെ കാഴ്ച്ചക്കാരുടെ റോള്‍ നിര്‍വ്വഹിച്ച പോലീസ് മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്ത ഒ.പി.ശര്‍മ്മയെന്ന ബി.ജെ.പി. എം.എല്‍.എ. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും മര്‍ദ്ദനം ഏറ്റുവാങ്ങിയവരുടെ പരാതി സ്വീകരിക്കാന്‍ പോലും തയ്യാറായിട്ടില്ല. ബുധനാഴ്ച കോടതിമുറിയില്‍ വച്ചാണ് കനയ്യകുമാര്‍ ആര്‍.എസ്.എസുകാരായ അഭിഭാഷകരാല്‍ ആക്രമിക്കപ്പെട്ടത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടേണ്ട സുപ്രീംകോടതി നിയമിച്ച അഭിഭാഷക സംഘത്തിന് നേരെയും ആര്‍.എസ്.എസ്. സംഘം  അഴിഞ്ഞാടി. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന പ്രതിക്ക് രാജ്യതലസ്ഥാത്തെ കോടതികളില്‍ പോലും രക്ഷയില്ലെന്ന് വരുന്നത് രാജ്യം എങ്ങോട്ടാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നതിന്റെ വ്യക്തമായ സൂചനയാണ്. 
കനയ്യകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ജെ.എന്‍.യു.വിലെ എ.ബി.വി.പി. ഒഴിച്ചുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഒറ്റക്കെട്ടായി സമരം ചെയ്യുകയാണ്. അദ്ധ്യാപകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും പ്രക്ഷോഭത്തിന് പിന്തുണ നല്‍കുന്നു. രാജ്യത്താകെ വിദ്യാര്‍ത്ഥികള്‍ സംഘപരിവാര്‍ ഫാസിസത്തിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ്. പഠിച്ചത് മതി, പഠിപ്പിച്ചതും എന്ന് പ്രഖ്യാപിച്ച് ഇന്നലെ നടന്ന അഖിലേന്ത്യാ പഠിപ്പുമുടക്ക് വന്‍വിജയമായിരുന്നു. 
എന്നും ധീരമായ രാഷ്ട്രീയത്തിന്റെയും ആശയപരമായ  പോരാട്ടങ്ങളുടെയും വേദിയായിരുന്ന ജെ.എന്‍.യു.വിന്റെ ഉന്നതമായ ജനാധിപത്യ സംസ്‌കാരത്തെ മാനിക്കാനും ക്യാമ്പസില്‍ നിന്ന് പോലീസിനെ പിന്‍വലിച്ച് സമാധാനാന്തരീക്ഷം സൃഷ്ടിക്കാനും തയ്യാറാവണമെന്നാണ് സമരത്തിന് പിന്തുണ നല്‍കുന്ന ജെ.എന്‍.യു. ടീച്ചേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടത്. രാജ്യത്തെ 40 കേന്ദ്ര സര്‍വ്വകലാശാലകളിലെയും പൂനെ ഫിലിം ഇന്‍സ്റ്റിറ്ര്യൂട്ടിലെയും അധ്യാപകര്‍ ജെ.എന്‍.യു. വിദ്യാര്‍ത്ഥികളുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന് ആഗോളമാനം  നല്‍കി കേംബ്രിഡ്ജ്, ഹാര്‍വാര്‍ഡ്, കൊളംബിയ തുടങ്ങിയ പ്രമുഖ സര്‍വ്വകലാശാലകളിലെ 455 അധ്യാപകര്‍ രംഗത്ത് വന്നിരിക്കുന്നു. നോംചോസ്‌കിയും ഓര്‍ഹാന്‍ ഫാമുക്കും അടക്കമുള്ള 86 ബുദ്ധിജീവികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുവെന്നത് ശ്രദ്ധേയമാണ്. 
ഹിന്ദുത്വ രാഷ്ട്രത്തിന്റെ തേര്‍വാഴ്ചയുടെ കാലത്ത് നമ്മുടെ രാജ്യത്തിന് വലിയ വില നല്‍കേണ്ടിവരും എന്നതിന്റെ ഏറ്റവും വലിയ തെളിവാകുകയാണ് ജെ.എന്‍.യു. ഈ സമരത്തില്‍ ജനാധിപത്യശക്തികള്‍ക്ക് വിജയിച്ചേ തീരു - കാരണം നമ്മുടെ നാട്, നാളെയും നിലനില്‍ക്കാന്‍ അതാവശ്യമാണ്.