Wednesday, July 20, 2016

   ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തിയതിനു രാഹുല്‍ഗാന്ധി മാപ്പ് പറഞ്ഞില്ലെക്കില്‍ വിചാരണ നേരിടണം എന്ന സുപ്രിംകോടതി നിരീക്ഷണം കൌതുകകരമായി.ഗാന്ധിജിയെ കൊലപെടുത്തിയത്തിനു ആര്‍.എസ്.എസിനെ വിമര്‍ശിച്ച  രാഹുലിന്‍റെ പ്രസംഗത്തിനെതിരായാണ് കോടതിയുടെ പരാമര്‍ശം.
                                                                                                                                                  നാഥുറാം ഗോഡ്സെ ആണ് ഗാന്ധിജിയെ വധിച്ചത് എന്നകാര്യത്തില്‍ സുപ്രീംകോടതിക്ക് സംശയമില്ല. ഗോഡ്സെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു എന്ന് ഹൈകോടതി  വിധിയിലുണ്ടേന്നു സുപ്രീംകോടതി വിശദികരിച്ചിട്ടുണ്ട്.പക്ഷേ ഒരു സംഘടനയെ മൊത്തത്തില്‍ കുറ്റപ്പെടുത്താന്‍ അത് മാത്രം പോരപോലും!
                                                                                                                                          ഗാന്ധിജിയെ ഗോഡ്സെ കൊലപെടുത്തി എന്ന് പറയുന്നതും ആര്‍.എസ്.എസ് കൊലപെടുത്തി എന്ന് പറയുന്നതും രണ്ടാനെന്നാണ് കോടതി ഭാഷ്യം.               ഇനിയിപ്പോള്‍ ചാവേറുകളായി മനുഷ്യരെ കൊന്നുതള്ളുന്ന IS ഭീകരര്‍ക്കും   സുപ്രീംകോടതിയെ സമീപിക്കാവുന്നതാണ്.ഭീകരവാദികള്‍ എന്ന നാണക്കേട്‌ മാറികിട്ടും.ചാവേറുകളായ ഏതെങ്ക്കിലും IS ഭീകരവദികള്‍ നടത്തുന്ന ഭീകരാക്രമനത്തിനു ആ സംഘടന എന്ത് പിഴച്ചു.കൊള്ളാം തരക്കേടില്ലാത്ത കോടതി തന്നെ സുപ്രീംകോടതി.....?                                                                                                                    

No comments:

Post a Comment